ഷാർജ: പ്രശസ്ത സ്ഥാപനത്തിൽനിന്ന് വൻതുക സമ്മാനം അടിച്ചിട്ടുണ്ടെന്ന് ഫോണിൽ വിളിച്ചുപറഞ്ഞ് തട്ടിപ്പ് നടത്തുന്ന ദക്ഷിണേഷ്യക്കാരായ ഒമ്പതു പേരെ ഷാർജ പൊലീസ് പിടികൂടി. അൽ ദൈദ് പട്ടണം കേന്ദ്രീകരിച്ചാണ് സംഘം പ്രർത്തിച്ചിരുന്നത്. ഇരകൾ നൽകിയ പരാതി മുൻനിർത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ തെളിവുസഹിതം വലയിലായതെന്ന് മധ്യമേഖല പൊലീസ് ആക്ടിങ് ഡയറക്ടർ കേണൽ ഹമദ് അൽ റയാമി പറഞ്ഞു.
പ്രമുഖ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്നും ബാങ്ക് രേഖകൾ അപ്ഡേറ്റ് ചെയ്യാൻ വിവരങ്ങൾ ആവശ്യമുണ്ടെന്നും പറഞ്ഞാണ് ദൈഭിലെ ഒരു കച്ചവടക്കാരന് ഫോൺ വന്നത്. തട്ടിപ്പാണെന്ന് മനസ്സിലാക്കാതെ ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറി.
അക്കൗണ്ടിൽനിന്ന് 96,000 ദിർഹം നഷ്ടപ്പെട്ടപ്പോഴാണ് ചതി മണത്തത്. ഇരകളിൽ ഒരാൾ നൽകിയ പരാതി മുൻനിർത്തി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഓരോരുത്തരായി പിടിയിലാകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും രേഖകളും കെണ്ടടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.