അബൂദബി-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം 24 മണിക്കൂർ വൈകി

അബൂദബി: അബൂദബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂർ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെടേണ്ട ഐഎക്സ് 538 വിമാനം ശനിയാഴ്ച രാത്രി 9.30ഒാടെയാണ് പോയത്. വെള്ളിയാഴ്ച രാത്രി യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30ന് യാത്രക്കാരെ വീണ്ടും വിമാനത്തില്‍ കയറ്റിയെങ്കിലും ടേക്ക് ഓഫ് ചെയ്യാനായില്ല.

രാത്രി 9.30ന് പുറപ്പെടും എന്ന് അറിയിച്ച് യാത്രക്കാരോട് വീണ്ടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ശക്തമായ പ്രതിഷേധമാരംഭിച്ചു. അബൂദബി പൊലീസ് എത്തിയാണ് യാത്രക്കാരെ അനുനയിപ്പിച്ച് വിമാനത്തിൽനിന്ന് ഇറക്കിയത്. 156ലേറെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും  ഇൗസ്റ്റർ ആഘോഷത്തിന് പുറപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനവും 24 മണക്കൂര്‍ വൈകിയത് വലിയ ബഹളത്തിന് കാരണമായിരുന്നു.

Tags:    
News Summary - Abudabi-Thiruvananthapuram Air India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.