അബൂദബി: അര്‍ബുദ രോഗിയായ അഫ്ഗാന് ബാലനെ യു.എസിലെത്തിച്ച് വിദഗ്ധ ചികിത്സ നല്കാന് നിര്‍ദേശിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്. മൂന്നുവയസ്സുകാരനായ മുഹമ്മദ് ആമിര്‍ ദാവൂദ് ആണ് അര്‍ബുദ രോഗത്താൽ പ്രയാസപ്പെടുന്നത്.
നിലവില്‍ അബൂദബിയിലെ എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലാണ് കുട്ടി ചികിത്സയിലിരിക്കുന്നത്.
അഫ്ഗാന് ബാലനെ അബൂദബി കിരീടാവകാശിയുടെ കോടതി ചെയര്‍മാനായ ശൈഖ് ത്വയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് സന്ദര്‍ശിക്കുകയും ചെയ്തു.
എമിറേറ്റ്സ് ഹുമാനിറ്റേറിയന്‍ സിറ്റി ഡയറക്ടര്‍ മുഹമ്മദ് മതാര്‍ അബ്ദുല്ല അല്‍ മാറാര് ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. കുട്ടിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശുപത്രിയിലെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന് വിവരിച്ചുനല്‍കി.
കുട്ടിയുടെ രക്ഷിതാക്കളെ കണ്ട ശൈഖ് ത്വയിബ്ബ് യു.എസിലെത്തിച്ച് കുട്ടിക്ക് ചികിത്സ നല്കുന്ന കാര്യത്തില്‍ ഉറപ്പു നൽകി. എമിറേറ്റ്സ് ഹുമാനിറ്റേറിയന്‍ സിറ്റിയില്‍ കഴിയുന്ന മറ്റ് അഫ്ഗാന് കുടുംബങ്ങളെയും അദ്ദേഹം സന്ദര്‍ശിക്കുകയും ചികിത്സയടക്കമുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.