അജ്മാൻ : ലോകത്തിെൻറ വിവിധ കോണുകളിൽ ജീവിതത്തിെൻറ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുന്നവരുടെ സ്വപ്നങ്ങൾക്ക് ചാരുതയേകാൻ നിറങ്ങൾക്കാകുമെന്ന് തെളിയിച്ച് ഹാബിറ്റാറ്റ് ചാരിറ്റി ചിത്രപ്രദർശനം. ജീവിതം വഴിമുട്ടിപ്പോയ കുഞ്ഞു കൂട്ടുകാർക്ക് പുതു ജീവിതം സമ്മാനിക്കാൻ ഹാബിറ്റാറ്റ് ഗ്രൂപ്പിെൻറ സ്ഥാപക സ്കൂളായ ഇൻറര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെയും അൽ ജർഫ്, അൽതല്ല, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ ഹാബിറ്റാറ്റ് സ്കൂളുകളിലെയും വിദ്യാർഥികൾ വരച്ച 469 ചിത്രങ്ങളാണ് പ്രദർശനത്തിൽ അണി നിരത്തിയത്. കാഴ്ചക്കാർ വാങ്ങിയതിലൂടെ ലഭിച്ച തുക പരിപാടിയുടെ പങ്കാളികളായ എമിറേറ്റ്‌സ് റെഡ്ക്രസൻറിന് കൈമാറി. യു.എ.ഇ ദാനവർഷ പദ്ധതിയുടെ ഭാഗമായാണ് ‘ആര്‍ട് ഓഫ് ഗിവിങ്’ ചിത്രപ്രദർശനം ഒരുക്കിയത്. തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡൻറ് തുംബൈ മൊയ്ദീൻ ഉദ്ഘാടനം ചെയ്തു. ഹാബിറ്റാറ്റ് ഗ്രൂപ്പിെൻറ സഹായ പദ്ധതിയായ ‘ഹാബിറ്റാറ്റ് ഫോര്‍ ഹോപ്പിെൻറ 30,000 ദിര്‍ഹം ചെക്ക് അധ്യാപകരും അനധ്യാപക ജീവനക്കാരും കുട്ടികളും മാനേജ്മെൻറുമടങ്ങിയ ടീം ചെയര്‍മാന്‍ ശൈഖ്സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമിയുടെ നേതൃത്വത്തില്‍ എമിറേറ്റ്‌സ് റെഡ്ക്രസൻറിന്കൈമാറി.
ഇല്ലാത്തവെര സഹായിക്കാൻ നൂതനവും കലാപരവുമായ രീതി കുട്ടികളും അധ്യാപകരും സ്വീകരിച്ചത് ഏറെ സന്തോഷകരമാണെന്ന് ശൈഖ്സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി പറഞ്ഞു. 2015ൽ ആരംഭിച്ച ഹാബിറ്റാറ്റ് ഫോർ ഹോപ്പ് ആദ്യ വർഷങ്ങളിൽ കേരളത്തിലാണ് സഹായ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇക്കുറി യു.എ.ഇ പ്രസിഡൻറ് ആഹ്വാനം ചെയ്ത ദാനവർഷ പദ്ധതിയുമായി ചേരുകയായിരുന്നു.
എമിറേറ്റ്‌സ് റെഡ്ക്രസന്റിെൻറ നിർദേശാനുസരണം സ്‌കോളര്‍ഷിപ്പും ഫീസിളവും നല്‍കുന്ന രീതിയെ കൂടുതല്‍ വ്യവസ്ഥാപിതമാക്കാന്‍ ഹാബിറ്റാറ്റ് തീരുമാനിച്ചതായി മാനേജിംഗ് ഡയറക്ടര്‍ ഷംസുസമാന്‍ സി.ടി പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കാനായി എമിറേറ്റ്‌സ് റെഡ്ക്രസൻറിന് 100 വാഗ്ദാനപത്രങ്ങള്‍ നല്‍കും. ഇതവര്‍ നല്‍കുന്ന പെണ്‍കുട്ടികള്‍ക്ക് ഹാബിറ്റാറ്റ് സ്കൂൾ അല്‍ തല്ലയില്‍ ട്യൂഷൻ ഫീസില്‍ 20 ശതമാനം ഇളവ് നല്‍കും. അവര്‍ അവിടെ പഠിക്കുന്ന കാലം മുഴുവനും ഈ സൗകര്യം ലഭിക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. സി. ഇ. ഒ സി.ടി ആദില്‍ ആമുഖ ഭാഷണം നടത്തി, ഡീന്‍ വസീം യൂസഫ് ഭട്ട് ആര്‍ട്ട് ഓഫ് ഗിവിങിനെയും ഹാബിറ്റാറ്റ് ഫോർ ഹോപ്പിനെയും പരിചയപ്പെടുത്തി. ഒരു വർഷത്തെ അധ്വാനം വഴിയാണ് പ്രദർശനം സാധ്യമാക്കിയതെന്ന് ഐ.ഐ.എസ് പ്രിന്‍സിപ്പലും പരിപാടിയുടെ കോ ഓര്‍ഡിനേറ്ററുമായ ഖുറത്ത്‍ അല്‍ ഐന്‍ പറഞ്ഞു. രാജീവിെൻറ നേതൃത്വത്തില്‍ സ്‌കൂളിലെ കലാ വിഭാഗമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.