ദുബൈ: ബീച്ചുകളില്‍ അപകടത്തില്‍ പെടുന്നവരുടെ രക്ഷക്കായി ദുബൈ നഗരസഭ റോബോട്ടുകളെ രംഗത്തിറക്കുന്നു. ബീച്ചുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ദുബൈ നഗരസഭ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ആലിയ അല്‍ ഹര്‍മൂദി അറിയിച്ചു.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിന് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. ലൈഫ് ഗാര്‍ഡിനേക്കാള്‍ 12 ഇരട്ടി വേഗത്തില്‍ അപകടത്തില്‍ പെട്ടയാളുടെ അടുത്തത്തൊന്‍ റോബോട്ടിന് കഴിയും. 125 സെന്‍റിമീറ്റര്‍ ഉയരമുള്ള റോബോട്ടിന് പരമാവധി 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും.
പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള റോബോട്ടിന് ഒരുസമയം അഞ്ചുപേരെ രക്ഷപ്പെടുത്താന്‍ സാധിക്കും. പുനരുപയോഗ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് 11 കിലോ ഭാരം മാത്രമാണുള്ളത്. ബാറ്ററി ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 30 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. 45 മുതല്‍ 90 മിനിറ്റ് വരെയാണ് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.