ദുബൈ: ഡിസ്കവറി ഗാര്‍ഡന്‍സിലെയും ജുമൈറ ലേക് ടവേഴ്സിലെയും മലിനജലം ജബല്‍ അലിയിലെ സംസ്കരണ പ്ളാന്‍റിലേക്ക് തിരിച്ചുവിടുമെന്ന് ദുബൈ നഗരസഭ അറിയിച്ചു. ഇതിനായി ജബല്‍ അലി പ്ളാന്‍റ് നവീകരിക്കും. രണ്ടിടങ്ങളിലും മലിനജലം റോഡിലേക്കൊഴുകി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണിത്. റോഡുകള്‍ നശിക്കാനും ഗതാഗതക്കുരുക്കിനും ഇത് വഴിവെച്ചിരുന്നു. ഡിസ്കവറി ഗാര്‍ഡന്‍സില്‍ 26,000 പേരും ജെ.എല്‍.ടിയില്‍ 35,000 പേരുമാണ് താമസിക്കുന്നത്. 60,000 ക്യുബിക് മീറ്റര്‍ മലിനജലമാണ് രണ്ടിടത്തുനിന്നുമായി പുറത്തുവരുന്നത്. നിലവില്‍ ജബല്‍ അലി പ്ളാന്‍റില്‍ മൂന്ന് ലക്ഷം ക്യുബിക് മീറ്റര്‍ മലിനജലം സംസ്കരിക്കാനുള്ള ശേഷിയാണുള്ളത്. നവീകരണം പൂര്‍ത്തിയായാല്‍ 6,75,000 ക്യുബിക് മീറ്റര്‍ മലിനജലം സംസ്കരിക്കാന്‍ ശേഷി കൈവരും.
14 മാസത്തിനകം പ്ളാന്‍റ് നവീകരണത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കും. 2018ല്‍ പ്ളാന്‍റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.