റിയാദ്: സൗദിയിലേക്ക് ഏര്‍പ്പെടുത്തിയ ടൂറിസം വിസകള്‍ ഇന്ത്യക്കാര്‍ക്കും ലഭിച്ചുതു ടങ്ങി. മുംബൈ കോണ്‍സുലേറ്റില്‍നിന്ന് ഒരു മാസം കാലാവധിയുള്ള ടൂറിസം വിസയാണ് ചൊവ്വാഴ്ച സ്റ്റാമ്പ് ചെയ്ത് കിട്ടിയത്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ എന്‍ട്രി ടൂറിസം വിസയും ഉടന്‍ ലഭ്യമാകുമെന്ന് ട്രാവല്‍ ഏജൻസികൾ പറഞ്ഞു. അപേക്ഷക്കൊപ്പം വിവിധ രേഖകള്‍ ഇതിനായി സമര്‍പ്പിക്കണം.
വിസ ലഭിക്കാന്‍ വേണ്ട രേഖകള്‍ ഇവയാണ്: 1. ആറുമാസമെങ്കിലും കാലാവധി ബാക്കിയുള്ള പാസ്പോര്‍ട്ട്, 2. യാത്രക്കാരെൻറ ബയോഡാറ്റയും ഇന്ത്യയിലെ സ്ഥാപനത്തില്‍ നിന്നുള്ള ശിപാര്‍ശക്കത്തും, 3. കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്, 4. ആധാര്‍ കോപ്പിയും കഴിഞ്ഞ മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറും, 5. സൗദിയില്‍ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടലിെൻറയോ അപ്പാർട്മെൻറിേൻറയോ അഡ്രസും ഫോണ്‍ നമ്പറും. ഇത്രയും രേഖകള്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ കോണ്‍സുലേറ്റില്‍ ഏജൻറ് മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. ഭര്‍ത്താവാണ് പോകുന്നതെങ്കില്‍ ഭാര്യക്കും മക്കള്‍ക്കും വിസ ലഭിക്കുന്നുണ്ട്. എന്നാല്‍, ഭാര്യക്ക് ഒറ്റക്ക് അപേക്ഷ നല്കണമെങ്കില് മേല്പറഞ്ഞ രേഖകള്‍ അത്യാവശ്യമാണെന്ന് ഏജൻറുമാര്‍ പറയുന്നു. ഒരു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ ആദ്യമായി സ്റ്റാമ്പ് ചെയ്തത് ചൊവ്വാഴ്ചയാണ്. ആര്‍ക്കൊക്കെ ഏതെല്ലാം രൂപത്തില്‍ ലഭിക്കുമെന്നത് വരുംദിനങ്ങളിലറിയാം. ഓണ്‍ അറൈവല്‍ വിസകള്‍ മുഴുവന്‍ ലോക രാജ്യങ്ങള്‍ക്കും ഡിസംബറോടെയാണ് അനുവദിക്കുക.
ഒരു വര്‍ഷത്തേക്കും ഒരു മാസത്തേക്കുമാണ് ടൂറിസ്റ്റ് വിസകള്‍ സൗദിയിലേക്ക് അനുവദിച്ചത്. ഓണ്‍ അറൈവല്‍ വിസയും ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയും ആദ്യ ഘട്ടത്തില്‍ ഇന്ത്യയൊഴികെ 49 രാജ്യങ്ങള്‍ക്ക് മാത്രമാണ് അനുവദിച്ചത്. എന്നാല്‍, ഇന്ത്യയുള്‍പ്പെടെ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങള്‍ക്ക് വിസ ലഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.