വർണപൂക്കളാൽ സൗന്ദര്യമണിഞ്ഞ അൽ ഉലയിലെ കാഴ്ചകൾ

വർണപ്പൂക്കളാൽ സൗന്ദര്യമണിഞ്ഞ് അൽ ഉലയിലെ പർവതങ്ങളും മരുഭൂമിയും

ജിദ്ദ: കൺകുളിർമയേകുന്ന കാഴ്ചകളുമായി അൽ ഉലയിലെ പർവതങ്ങളും മരുഭൂമിയും. വെളുപ്പ്, മഞ്ഞ, വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള വിവിധ തരം പൂക്കളും പച്ചപ്പുംകൊണ്ട് പുതച്ചുകിടക്കുകയാണ് പ്രദേശത്തെ താഴ്വരകൾ. ഈ വർഷം ലഭിച്ച മഴയാണ് പ്രദേശത്തുള്ള കൺകുളിർമക്ക് കാരണമായത്.

വസന്തകാല വർണപൂക്കളാൽ അലങ്കരിച്ചിരിക്കുന്ന അൽ ഉല പ്രദേശത്തേക്ക് നിരവധി സന്ദർശകരാണ് ഒഴുകിയെത്തുന്നത്. അൽ ഉല പ്രദേശം വിദേശ വിനോദസഞ്ചാരികളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ക്യാൻവാസിൽ പകർത്താൻ കഴിയുന്ന വിധം പൂക്കളാൽ സമൃദ്ധമായി കിടക്കുന്ന പ്രദേശത്തെ പുതിയ കാഴ്ചകൾ വിനോദസഞ്ചാരികളെയും ഏറെ ആകർഷിച്ചിട്ടുണ്ട്. 

Tags:    
News Summary - The mountains and desert of Al Ula are adorned with colorful flowers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.