മക്ക: കഴിഞ്ഞ ആഴ്ച ഷോക്കേറ്റു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. മലപ്പുറം നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറവളവിൽ സ്വദേശിയായ അനസ് (23) ആണ് മക്കയിൽ ജോലി സ്ഥലത്ത് വെച്ച് ഈ മാസം ഏഴിന് ഷോക്കേറ്റ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച പുലർച്ച മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ഷറായ മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്.
മയ്യിത്ത് സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മക്കയിലെ നവോദയ വെൽഫെയർ വിങ്ങിെൻറയും നിലമ്പൂർ കൂട്ടായ്മ അംഗങ്ങളുടെയും നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി മക്കയിലെ ശറായയിലെ ഹളറയിൽ ബ്രോസ്റ്റ് കടയിൽ ജോലി ചെയ്തുവരുകയായിരുന്ന ഇദ്ദേഹം ഹോട്ടൽ വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതു വരെ മൃതദേഹം മക്കയിലെ കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന യുവാവിെൻറ പിതാവ് കുഞ്ഞി മുഹമ്മദും മാതാവ് സുനിതയും കഴിഞ്ഞ ദിവസം മക്കയിലെത്തിയിരുന്നു. സഹോദരങ്ങൾ: ഹാരിസ്, ഹർഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.