തലശ്ശേരി ഫുട്ബാൾ സീസൺ അഞ്ചില്‍ പങ്കെടുത്ത ടീമുകള്‍

തലശ്ശേരി ഫുട്ബാൾ സീസൺ അഞ്ച്: ചിറക്കര ഡൈനാമോസ് ജേതാക്കൾ

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ല്യു.എ) റിയാദ് സംഘടിപ്പിച്ച അദ്നാന്‍ തലശ്ശേരി ഫുട്ബാൾ ഫിയസ്റ്റ സീസണ്‍ അഞ്ചില്‍ കാന്‍റീന്‍ ചിറക്കര ഡൈനാമോസ് ജേതാക്കളായി. സീനിയര്‍ മെന്‍, അണ്ടര്‍ 16, അണ്ടര്‍ 10 എന്നീ മൂന്നു വിഭാഗങ്ങളിലായി പഴയ അല്‍ഖർജ് റോഡിലെ ഇസ്കാന്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ വാശിയേറിയ ഫൈനലില്‍ ഷഫീക് ലോട്ടസ് മാനേജറായി നജീബ് ഇബ്രാഹിം നയിച്ച സാണ്ട്രോസ് സൈദാര്‍പള്ളി യുനൈറ്റഡ് ടീമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അബ്ദുല്‍ ഖാദര്‍ മോച്ചേരി മാനേജരായി ഷര്‍ഫിന്‍ അബ്ദുല്‍ ഗഫൂര്‍ നയിച്ച ചിറക്കര ഡൈനാമോസ് ജേതാക്കളായത്.

നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫൈനലിലെ മികച്ച കളിക്കാരനായി നൗഫല്‍ കളനാട് തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനുള്ള സുവർണ പന്ത് സൈദാര്‍ പള്ളി യുനൈറ്റഡിന്‍റെ നാദിൽ അബ്ദുല്‍ ഗഫൂര്‍ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച കളിക്കാരനുള്ള സുവർണ പാദുകം ചിറക്കര ഡൈനാമോസിന്‍റെ അലി അമീനും മികച്ച ഗോള്‍കീപ്പറിനുള്ള സുവർണ ഗ്ലൗസ് അന്‍വര്‍ സാദത്ത്‌ കാത്താണ്ടിയും സ്വന്തമാക്കി.

ദല്ല മൈലുള്ളി മെട്ട, ഫ്യുച്ചര്‍ മൊബിലിറ്റി അത്ലറ്റിക്കോ ഡി ചേറ്റംകുന്ന് എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ടീമുകൾ. അണ്ടര്‍ 16 വിഭാഗത്തിലെ ഫൈനലില്‍ സഫര്‍നാസ് തീക്കൂക്കില്‍ മാനേജറായി ആസിം ഹംസല്‍ നയിച്ച സാണ്ട്രോസ് അല്‍ അഹ്ലി ജൂനിയേഴ്സ് അൻസുബ് സാജിദ് മാനേജറായി ഷെയിന്‍ സൻഹല്‍ നയിച്ച എമിര്‍കോം അല്‍ ഫതഹ് എഫ്.സി ജൂനിയേഴ്സിനെ തോൽപിച്ചു

ജേതാക്കളായി. സുവർണ പാദുകത്തിന് മിഷാല്‍ അബ്ദുല്‍ഗഫൂര്‍, സുവർണ ഗ്ലൗസിന് മാസിന്‍ മുസ്തഫ, മികച്ച കളിക്കാരനുള്ള സുവർണ പന്തിന് ഷെയിന്‍ സൻഹല്‍ എന്നിവര്‍ അര്‍ഹരായി. പി.സി. ദല്ല അല്‍നസ്ര്‍ ജൂനിയേഴ്സ് മാസും ലോജിസ്റ്റിക്സ് അല്‍ഹിലാല്‍ ജൂനിയേഴ്സ് എന്നീ ടീമുകളും പങ്കെടുത്തു. മികച്ച കളിക്കാരനായി താസിം ഷഫീക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ 10 വിഭാഗത്തിലെ ഫൈനലില്‍ ഐസ് ഹംസൽ നയിച്ച ടി.എഫ്.സി റിയല്‍ മഡ്രിഡ്‌ കിഡ്സ്‌, ലായിഖ് അൽത്താഫ് നയിച്ച ടി.എഫ്.സി മാഞ്ചെസ്റ്റര്‍ സിറ്റി കിഡ്സിനെ തോൽപിച്ചു ജേതാക്കളായി. ഡാമിയൻ മുഹമ്മദ് നയിച്ച ടി.എഫ്.സി.പി.എസ്.ജി കിഡ്സ്‌ മൂന്നാം സ്ഥാനക്കാരായി. മികച്ച കളിക്കാരനായി സല്‍മാന്‍ ഷഫീക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ടി.എം.ഡബ്ല്യു.എ റിയാദ് കായിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ടൂര്‍ണമെൻറ് വൈസ് പ്രസിഡൻറ് പി.പി. ഷഫീക്ക് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് വിങ് കണ്‍വീനര്‍ ടി.എം. അന്‍വര്‍ സാദത്ത്‌, മുഹമ്മദ്‌ ഖൈസ്, ഇവൻറ്സ് തലവന്‍ അഫ്താബ് അമ്പിലായില്‍, ജനൽ സെക്രട്ടറി ടി.ടി. ഷമീർ, മുഹമ്മദ്‌ നജാഫ് തീക്കൂക്കില്‍, തൈസീം അബ്ദുല്‍ ഗഫൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

മുഹമ്മദ് സറൂഖ്‌ കരിയാടൻ, ആദില്‍ ഖാലിദ്‌, പി.വി. സലിം, ഹാരിസ് തൈക്കണ്ടി, കെ.എം. അബ്ദുല്‍കരീം, പി.സി. ഹാരിസ്, വി.സി. അഷ്ക്കര്‍, ശബ്നം അഷ്ക്കര്‍, അമല്‍ റഫീക്ക് എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു. കോച്ചുമാരായ റിയാസ്, ആത്തിഫ് ബുഖാരി എന്നിവരുടെ നേതൃത്വത്തിലുള്ള റഫറിയിങ് പാനൽ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വാഹക സമിതി അംഗങ്ങള്‍ നിര്‍വഹിച്ചു.

Tags:    
News Summary - Thalassery Football Season Five

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.