റിയാദ്: ശിഫ മലയാളി സമാജം വാർഷിക പൊതുയോഗം നിലവിലെ ഭരണസമിതി തന്നെ പുതിയ പ്രവർത്തനവർഷത്തിലും തുടരാൻ തീരുമാനിച്ചു. നിലവിലെ മുഖ്യ ഭാരവാഹികളായ ഇല്യാസ് സാബു (പ്രസി.), മധു വർക്കല (സെക്ര.), ഷാജി പിള്ള (ട്രഷ.) തൽസ്ഥാനങ്ങളിൽ തുടരും. കഴിഞ്ഞ ഭരണ സമിതി തുടരണമെന്ന രക്ഷാധികാരി കമ്മിറ്റിയുടെയും നാനൂറോളം വരുന്ന അംഗങ്ങളുടെയും അഭിപ്രായം മാനിച്ചാണ് പൊതുയോഗം ഇൗ തീരുമാനമെടുത്തതെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. അംഗങ്ങളുടെ അംഗത്വകാലാവധി ഏപ്രിലിൽ അവസാനിക്കുകയും നിലവിലെ കോവിഡ് പ്രതിസന്ധിയിൽ ആറുമാസം കൂടി നീട്ടിനൽകുകയുമായിരുന്നു. അംഗങ്ങൾക്ക് ചികിത്സ സഹായങ്ങളും വിമാന ടിക്കറ്റുകളും 'തണൽ'ഭവന പദ്ധതിയിലൂടെ രണ്ട് അംഗങ്ങൾക്ക് വീട് പുനർനിർമാണത്തിനുള്ള സഹായങ്ങളും പെണ്മക്കളുടെ വിവാഹ സഹായവും പ്രായാധിക്യവും രോഗവും മൂലം നാട്ടിൽ പോകേണ്ടിവരുന്ന അംഗങ്ങൾക്ക് നൽകിവരുന്ന വിടുതൽ സഹായങ്ങളും ഒരു വർഷത്തിനിടെ നൽകി.
കോവിഡ് പ്രതിസന്ധിയിൽ ശിഫയിലുള്ള ആളുകൾക്ക് ആഹാര സാധനങ്ങൾ എത്തിച്ചുനൽകിയും രോഗികൾക്ക് മരുന്ന് എത്തിച്ചുകൊടുത്തും ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിൽ എത്തിച്ചും സഹായിച്ചു. പെൻഷൻ പദ്ധതി നടപ്പാക്കി. ആകെ 17 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്. ടി.എൻ. പ്രതാപൻ എം.പിയെ പങ്കെടുപ്പിച്ച് 'സ്നേഹ സല്ലാപം'പരിപാടി സംഘടിപ്പിച്ചു. കെട്ടുറപ്പോടെ പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങളുടെ പരിരക്ഷ പൂർണമായും ഏറ്റെടുത്തു നടപ്പാക്കി.
മറ്റു ഭാരവാഹികൾ: ഫിറോസ് പോത്തൻകോട്, രതീഷ് നാരായണൻ (വൈ. പ്രസി.), പ്രകാശ് ബാബു, ബിജു മടത്തറ, വിജയൻ ഓച്ചിറ (ജോ. സെക്ര.), സലീഷ് കൊടുങ്ങല്ലൂർ, ബാബു കണ്ണോത്ത് (ജോ. ട്രഷ.), ഉമർ അമാനത്, അശോകൻ ചാത്തന്നൂർ, കെ.ടി. ആലി, വർഗീസ് ആളുകാരൻ, മോഹനൻ കരുവാറ്റ, രണദേവ് ഓച്ചിറ (രക്ഷാധികാരികൾ), മുജീബ് കായംകുളം (ജീവകാരുണ്യ കൺവീനർ), കെ.ടി. ഹംസ, മുഹമ്മദ് കുഞ്ഞ്, ബിജു അടൂർ, സന്തോഷ് തിരുവല്ല (സ്ക്രീനിങ് കമ്മിറ്റി ഭാരവാഹികൾ), സുധി ചാത്തന്നൂർ, തൗഫീഖ് (സ്പോർട്സ് കൺവീനർമാർ), ഉമർ പട്ടാമ്പി, സജീർ കല്ലമ്പലം, അജയൻ, മണി ആറ്റിങ്ങൽ, അലവി, മുഹമ്മദ് ആലി, കെ.പി. ഹനീഫ, വിശ്വജിത്, ഹനീഫ, അബ്ദുൽ ഖാദർ, അനിൽകുമാർ കണ്ണൂർ, ദിലീപ്, ജിസ്സി കുമാർ, റഹിം പറക്കോട്, ബിനീഷ്, സി.എസ്. ബിജു (എക്സിക്യുട്ടീവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.