റിയാദ്: പ്രവാസികൾക്കുള്ള വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കി ശിഫ മലയാളി സമാജം (എസ്.എം.എസ്-ഫൗണ്ടേഴ്സ്). റിയാദ് ശിഫയിലെ സമാജം ഓഫിസിൽ പ്രസിഡൻറ് സനൽ കുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഒരുവർഷത്തെ പ്രവർത്തനം വിലയിരുത്തി. സെക്രട്ടറി ജോമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. തണൽ ഭവനപദ്ധതിയുടെ കീഴിൽ നിർമിക്കുന്ന നാലാമത്തെ വീടിെൻറ വാർപ്പ് പൂർത്തിയായി. 55 വയസ്സ് കഴിഞ്ഞ് നാട്ടിൽ പോയ മുൻ അംഗങ്ങൾക്കും രണ്ടു മാസത്തിന് മുമ്പ് നാട്ടിലേക്കു ജോലി മതിയാക്കി പോയയാൾക്കും കൃത്യമായി മാസംതോറും 1500 രൂപ വീതം പെൻഷൻ നൽകുന്നു.
ശിഫയിൽ അക്രമികളുടെ വെടിയേറ്റ അംഗത്തിന് ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റും ചികിത്സയും നൽകി. കോവിഡ് കാലഘട്ടത്തിൽ ഓരോ വർക്ക്ഷോപ്പിലും ഭക്ഷണകിറ്റുകൾ എത്തിച്ചു. അസുഖം പിടിപെട്ടവർക്കായി മുറികൾ തയാറാക്കി ഭക്ഷണവും മരുന്നും എത്തിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ്, കോവിഡ് മഹാമാരിക്കെതിരെ പൊരുതിയ ആതുരചികിത്സ രംഗത്തുള്ളവരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ശിഫയിലെ സാധാരണക്കാരായ തൊഴിലാളികൾ അംഗത്വ ഫീസായി നൽകിയ തുകയിൽ വലിയൊരു തുക ബാക്കിയാക്കാനും ഭവനപദ്ധതിക്ക് താൽക്കാലിക വായ്പയായി നൽകാനും കഴിഞ്ഞു. മറ്റു ചികിത്സ, വിവാഹസഹായങ്ങൾ ഉൾപ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ സഹായങ്ങളാണ് ഈ വർഷം സമാജത്തിന് നൽകാൻ കഴിഞ്ഞത്. ഇപ്പോഴത്തെ ഭവന പദ്ധതി പൂർത്തീകരിക്കാനും അടുത്ത ഭവനപദ്ധതിക്കുമായി കൂപ്പൺ തയാറാക്കിയിട്ടുണ്ട്.
കൂപ്പൺ എടുക്കുന്നവർക്ക് വലിയ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകും. പുതുവർഷ കലണ്ടർ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. പുതുവർഷം ആരംഭത്തിൽതന്നെ 'കേരളോത്സവം' നടത്താനും യോഗം തീരുമാനിച്ചു. എ.പി. ഷാനവാസ് സ്വാഗതവും ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.