ജിദ്ദ: കരിപ്പൂരിലേക്ക് കാത്തുകാത്തിരുന്ന വിമാനത്തിൽ ജിദ്ദയിലെ മലയാളി പ്രവാസികൾ ഒടുവിൽ സൗദിയയുടെ ചിറകിലേറിപ്പറന്നു. ബുധനാഴ്ചയുടെ പുലരി ജിദ്ദ വിമാനത്താവളത്തിൽ മലബാറിലേക്കുള്ള യാത്രികരുടെ സന്തോഷപ്പെയ്ത്തിേൻറതായിരുന്നു. ജിദ്ദയുടെ ആകാശത്ത് മഴ വട്ടംകൂട്ടുന്നതിനിടയിൽ കരിപ്പൂർ ലക്ഷ്യമാക്കി സൗദിയ എയർലൈൻസിെൻറ എസ്.വി 746 പറന്നു പൊങ്ങി. ആദ്യയാത്രയുടെ ആഘോഷത്തിൽ പെങ്കടുക്കാൻ വേണ്ടി മാത്രം പുറപ്പെട്ടവർ, ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ പോയവർ, കരിപ്പൂരിനുവേണ്ടി നിരന്തരം ശബ്ദമുയർത്തിയ ചാരിതാർഥ്യവുമായി വിവിധ സംഘടനാഭാരവാഹികൾ, മാധ്യമപ്രവർത്തകർ, സ്വപ്നം സാക്ഷാതക്രിക്കാൻ അധികൃതരുടെ വാതിലുകളിൽ മുട്ടിയ ബിസിനസ് പ്രമുഖർ അങ്ങനെ എല്ലാവരും ആദ്യയാത്രയിൽ അണിനിരന്നു. ഒപ്പം ഉംറ നിർവഹിച്ചു മടങ്ങുന്നവരടക്കമുള്ള യാത്രികരും. ആദ്യയാത്രയിലെ സന്തോഷത്തിന് പല കാരണങ്ങളുണ്ടായിരുന്നു. സൗദിയ എയർലൈൻസിെൻറ ഉന്നതോദ്യോഗസ്ഥരുടെ യാത്രയിലെ സാന്നിധ്യവും ഹൃദ്യമായ സമീപനവും അതിൽ പ്രധാനമായി . ജീവനക്കാരാവെട്ട സ്നേഹം കൊണ്ട് വീർപുമുട്ടിച്ചു.
യാത്ര പുറപ്പെടും മുമ്പ് വിമാനത്താവളത്തിൽ സൗദി എയർ ലൈൻസ് സെയിൽസ് വൈസ് പ്രസിഡൻറ് നവാസ് അൽജക്തമിയും മലയാളികളുടെ പ്രതിനിധി ജെ.എൻ.എച്ച് ചെയർമാൻ വി.പി മുഹമ്മദലിയും ചേർന്ന് കേക് മുറിച്ചു. തുടർന്ന് കോഴിക്കോട് യാത്രികർക്കുള്ള ഗേറ്റ് റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു. മുഴുവൻ യാത്രികർക്കും സൗദിയ ടീഷർട്ടും തൊപ്പിയും സമ്മാനമായി നൽകി. വിമാനത്തിൽ കോക് പിറ്റിൽ വരെ യാത്രികർക്ക് ക്യാപ്റ്റനോടൊപ്പം നിന്ന് സൽഫിയെടുക്കാനുള്ള സൗകര്യം, മാധ്യമപ്രവർത്തകർക്ക് അധികൃതരുടെ ബൈറ്റ് എടുക്കാനുള്ള അവസരങ്ങൾ, ബാഡ്ജ് വിതരണം എന്നിവയെല്ലാം നടന്നു. പുലർച്ചെ 3.15^ന് പറന്നുയർന്ന വിമാനം ബുധനാഴ്ച ഇന്ത്യൻ സമയം 11.15^ന് കരിപ്പൂർ റൺവെയിൽ മുത്തമിട്ടു. പിന്നെ ആഘോഷത്തിെൻറ കടലിലേക്കായിരുന്നു വാതിലുകളോരോന്നും തുറന്നത്.
ജെ.എൻ.എച്ച് ചെയർമാൻ വി.പി മുഹമ്മദലി, കെ. എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, നിസാം മമ്പാട്, മാധ്യമ പ്രവർത്തകരായ ജലീൽ കണ്ണമംഗലം, സാദിഖലി തുവൂർ, നാസർ കരുളായി, കബീർ കൊണ്ടോട്ടി, വ്യവസായപ്രമുഖരായ സലീം ലാഹോർ, മുഹമ്മദ് ബാവ, വി.പി ശിയാസ് തുടങ്ങിയവർ ആദ്യയാത്രാസംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ് ബിൻ മുഹമ്മദ് അൽസാത്വിയും സൗദി എയർലൈൻസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജിദ്ദയിൽ നിന്ന് നേരിട്ട് കരിപ്പൂരിലേക്ക് വിമാനം പറന്നത്. തിരിച്ചു ജിദ്ദയിലേക്ക് പറന്ന യാത്രികർക്കും സൗദിയ പൂക്കൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.