റിയാദ്: സൗദി ഫ്രഞ്ച് സംയുക്ത പുരാവസ്തു പര്യവേക്ഷണ സംഘം ലക്ഷം വർഷം പഴക്കമുള്ള ചരിത്രസ്ഥലം സൗദി അറേബ്യയിൽ കണ്ടെത്തി. റിയാദ് നഗരത്തിന് തെക്ക് അൽഖർജ് പട്ടണത്തിലെ പർവത നിരകളിലാണ് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജിെൻറ മേൽനോട്ടത്തിൽ നടത്തിയ ഖനനത്തിൽ പുരാവസ്തുക്കൾ കണ്ടെത്തിയത്. അറേബ്യൻ ഉപഭൂഖണ്ഡത്തിെൻറ ചരിത്രത്തിെൻറ പഴക്കമളക്കാൻ നിർണായകമാകും ഇൗ തെളിവുകൾ.
അൽഖർജിലെ അൽഷദീദ ചെറുപട്ടണത്തോട് ചേർന്നുള്ള വാദി നിസ താഴ്വരയിലും മലനിരയിലുമാണ് ഖനനം നടത്തിയതും പൗരാണികത കണ്ടെത്തിയതും. ഒരു ലക്ഷം വർഷം മുമ്പുണ്ടായിരുന്ന പാലിയോളിത്തിക് കാലഘട്ടത്തിലേതാണ് അവശിഷ്ടങ്ങളെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇത്തരത്തിൽ അൽഖർജിൽ കണ്ടെത്തുന്ന ആദ്യ പൗരാണിക ശേഷിപ്പാണിത്. ചരിത്ര സ്ഥലത്ത് നിന്ന് കണ്ടെടുത്തതിൽ കളിമൺ പാത്രങ്ങളാണ് പ്രധാനം.
ഡിസൈനുകളൊന്നുമില്ലാത്തതും പച്ച ചായം പൂശിയതുമായ പാത്രങ്ങളുണ്ട്. പൊട്ടിയ പാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് മിക്കവയും. മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങളിലെ ചില്ലുകൾ കൊണ്ട് നിർമിച്ച കൈവളകൾ, ഇരുമ്പുകൊണ്ടുള്ള പിഞ്ഞാണം, തളിക, 56 സെൻറിമീറ്റർ നീളമുള്ള വെങ്കല വാൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. 5,000 വർഷം മുമ്പ് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നെന്ന് തെളിയിക്കുന്നതാണ് കണ്ടെത്തിയ അവശിഷ്ടങ്ങൾ. പൗരാണിക ജനതയുടെ കൃഷിസ്ഥലം, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും ഇൗ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. നിർമിതികളുടെ വാസ്തുഘടന 5,000 വർഷം മുമ്പുള്ളതാണെന്ന് വിശദപഠനത്തിൽ വ്യക്തമായി. അറേബ്യൻ ഉപഭൂഖണ്ഡത്തിെൻറ മധ്യമേഖലയിൽ പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന അറബിക് ലിഖിതങ്ങളും ഇവിടെയുണ്ട്. ഖനനം നടത്തി ശ്രദ്ധേയമായ കണ്ടെത്തലുമായി തിരിച്ചെത്തിയ 18 വിദഗ്ധരടങ്ങിയ പുരാവസ്തു ശാസ്ത്ര സംഘത്തെ കമീഷൻ ചെയർമാൻ അമീർ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.