ബലിപെരുന്നാൾ പ്രമാണിച്ച് ഇൗ മാസം 22 മുതൽ 25 വരെ പൊതുജനങ്ങൾക്ക് പ്രത്യേക സന്ദർശനപരിപാടി
ദമ്മാം: സൗദിയുടെ അഭിമാന സ്തംഭമായ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് അന്തർദേശീയ സാംസ്കാരിക കേന്ദ്രം (ഇത്റ) പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ സന്ദർശിച്ചത് രണ്ടര ലക്ഷം പേർ. വിസ്മയകരമായ ഇൗ വൈജ്ഞാനിക കേന്ദ്രം കാണാൻ കൂടുതൽ ആളുകൾക്ക് അവസരമൊരുക്കി ബലിപെരുന്നാൾ ദിനങ്ങളിൽ പ്രത്യേക സന്ദർശന പരിപാടി സംഘടിപ്പിക്കുന്നു.
ഇൗ മാസം 22മുതൽ 25 വരെയാണ് പൊതുജനത്തിന് വേണ്ടി പരിപാടി ഒരുക്കുന്നത്. ലോക സാംസ്കാരിക കേന്ദ്രം എന്ന ആശയത്തിെൻറ സാക്ഷാത്കാരമായി മൂന്ന് ശിലകൾ കൂട്ടിയിട്ടതുപോലുള്ള ശിൽപമാതൃകയിൽ നിർമിച്ച ഇൗ സമുച്ചയം അതിെൻറ ബാഹ്യ ചാരുത കൊണ്ട് തന്നെ സന്ദർശകരുടെ മനം കവരും. അതിലേറെ വിസ്മയകരവും ഹൃദ്യവുമാണ് വൈജ്ഞാനിക ശേഖരവും സാംസ്കാരിക കാഴ്ചകളും നിറഞ്ഞ ഉള്ളടക്കം. ഇതെല്ലാം ആവോളം ആസ്വദിക്കാനുള്ള അവസരമാണ് പ്രത്യേക ഇൗദ് പരിപാടിയിലൂടെ ഒരുക്കുന്നതെന്ന് ഇത്റ ഡയറക്ടർ അലി അൽമുത്തൈരി അറിയിച്ചു. എല്ലാ വിഭാഗങ്ങളും കൂട്ടിയിണക്കി ഇത്റക്കുള്ളിലുടെ ഒരു അവിസ്മരണീയ യാത്രാനുഭവം പ്രദാനം ചെയ്യുംവിധമാണ് പ്രത്യേക ഇൗദ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നെതന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തിെൻറ സാംസ്കാരിക വൈവിധ്യങ്ങളുടെയും വൈജ്ഞാനിക ശേഖരത്തിെൻറയും വിനിമയത്തിന് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തിെൻറ ആശയവും ആവിഷ്കാരവും കൂടുതലാളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്ദർശകരെ ആകർഷിക്കാനുള്ള വലിയ പ്രവർത്തന പദ്ധതി നടപ്പാക്കി വരികയാണെന്നും പ്രതിവർഷം രണ്ടര ലക്ഷം സന്ദർശകർ എന്ന ലക്ഷ്യം നേടുന്നതിനുള്ള ശ്രമം പുരോഗിമിക്കുകയാണെന്നും അൽമുത്തൈരി കൂട്ടിച്ചേർത്തു.
ദേശീയ സാമൂഹിക സാംസ്കാരിക പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ഭാഗമായി കല, ശാസ്ത്രം, ചരിത്രം, സംസ്കാരം എന്നീ രംഗങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാന സമ്പാദനം, സർഗാത്മക പ്രവർത്തനം, സാംസ്കാരിക വിനിമയം എന്നിവക്ക് വേണ്ടിയാണ് ഇത്റ പ്രവർത്തിക്കുന്നതെന്നും അൽമുത്തൈരി പറഞ്ഞു. ഇതിൽ ശാസ്ത്രവും കലയും കൂട്ടിയിണക്കിയ വിനോദ പരിപാടികളാണ് പെരുന്നാളിനോട് അനുബന്ധിച്ച് ഒരുക്കുന്നത്. 29 പരിപാടികളാണ് ഇൗയിനത്തിലൊരുങ്ങുന്നത്. സിനിമ പ്രദർശനങ്ങളും നാടകാവതരണങ്ങളും ഇതിെൻറ ഭാഗമാണ്. ലോകസഞ്ചാരി ഇബ്നു ബത്തൂത്തയുടെ ആദ്യ ഹജ്ജ് യാത്രയെ ആസ്പദമാക്കിയ ‘മക്കയിലേക്കുള്ള യാത്ര’ എന്ന പരിപാടി ഇതിൽ പ്രധാനപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.