ജിദ്ദ: സൗദിയില്‍ വാട്സ്ആപ് വഴി മൊബൈൽ ഉപയോക്താക്കൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2600ല്‍ അധികം തട്ടിപ്പ് കേസുകളാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയത്. ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ് മൊബൈലില്‍നിന്ന് റിമൂവ് ചെയ്ത് പുതിയതായി ഇൻസ്റ്റാള്‍ ചെയ്ത് മാത്രം ഉപയോഗിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.
വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിച്ച് സന്ദേശങ്ങളയച്ചാണ് ഹാക്കര്‍മാര്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നത്. ഇത്തരം സന്ദേശങ്ങളിലുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തിലുള്ള കോഡ് കൈമാറുകയോ ചെയ്യുമ്പോള്‍ വാട്സ്ആപ് ഹാക്ക് ചെയ്യപ്പെടുന്നു. ഇങ്ങനെ ഹാക്ക് ചെയ്യപ്പെടുന്ന വാട്സ്ആപ്പില്‍നിന്ന് ‘കോൺടാക്ടുകളിലേക്ക്’ ഉപയോക്താവറിയാതെ സന്ദേശങ്ങളയച്ച് അടുത്ത സുഹൃത്തുക്കളില്‍നിന്നും മറ്റും അക്കൗണ്ടിലേക്ക് പണമയക്കാനാണെന്ന വ്യാജേന എ.ടി.എം കാര്‍ഡിെൻറ പകര്‍പ്പ് ചോദിക്കും.
ഇതിനോട് പ്രതികരിക്കുന്നതോടെ അയാളുടെ മൊബൈലും ഹാക്ക് ചെയ്യപ്പെടുന്നു. അപരിചിതരുടെ നമ്പറുകളില്നിന്നെത്തുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, പരിചിതരുടെ നമ്പറുകളില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചാല്‍ യഥാർഥ വ്യക്തിതന്നെയാണെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ വർഷം 2600 ൽഅധികം കേസുകളും, ഈ വർഷത്തിെൻറ ആദ്യ പകുതിയിൽ 1000ൽ അധികം കേസുകളുമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ 330330 എന്ന നമ്പറില്‍ എസ്.എം.എസ് ചെയ്യണമെന്നും അധികൃതര്‍ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.