ദമ്മാം: മലയാളി പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നോർക്ക റൂട്സ് ഗൾ ഫ് രാജ്യങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയിലേക്കുള്ള ലീഗൽ കൺ സൾട്ടൻറുകളെ കേരള സർക്കാർ നിയമിച്ചു. ദമ്മാമിൽ ജോലിചെയ്യുന്ന കണ്ണൂർ മടമ്പം സ്വദേ ശി അഡ്വ. വിൻസൺ തോമസ്, ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വ. നജ്മുദീൻ എന്നിവരെയൊണ് ക ഴിഞ്ഞദിവസം നിയമിച്ചത്. പ്രവാസികൾക്ക് കേസുകൾ ഫയൽ ചെയ്യുന്നതിന് നിയമ സഹായം ചെയ്യുക, നഷ്ടപരിഹാര, ദയാ ഹരജികൾ ഫയൽ ചെയ്യുന്നതിന് സഹായിക്കുക മലയാളി സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജമകൾ ലഭ്യമാക്കുന്നതിന് സഹായിക്കുക എന്നിവയാണ് നോർക്ക പദ്ധതിയുടെ ലക്ഷ്യങ്ങൾ.
തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് നിയമ സഹായം നൽകുന്നതിന് വേണ്ടിയാണ് ലീഗൽ കൺസൾട്ടൻറുകളെ നിയമിച്ചത്. നിലവിൽ സാമൂഹിക പ്രവർത്തകരും സംഘടന നേതാക്കന്മാരുമാണ് ഇൗ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
ദമ്മാമിൽ നിന്നുള്ളവരാണ് ഇപ്പോൾ നിയമിതരായ രണ്ടു പേരും. സൗദിയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് ഇൗ തസ്തികയിലേക്ക് ആരും അപേക്ഷിച്ചിരുന്നില്ല. നിയമ ബിരുദവും പ്രവർത്തന പരിചയവുമുള്ളവരായിരിക്കണം എന്നാണ് ഇൗ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രഥമ നിബന്ധന. ദമ്മാമിൽനിന്ന് അഞ്ച് പേരാണ് അപേക്ഷിച്ചിരുന്നത്. അഡ്വ. വിൻസൺ തോമസ് നിലവിൽ അൽ സഹ്റ ഗ്രൂപ്പിൽ നിയമ കാര്യ സെക്രട്ടറിയാണ്. ശ്രീകണ്ഠപുരം മുൻസിപ്പൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകൻ, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് തളിപ്പറമ്പ്, ചെന്നൈ കോടതികളിൽ പ്രാക്ടിസ് ചെയ്തിരുന്നു.
2009ൽ സൗദിയിൽ എത്തിയ അഡ്വ. നജ്മുദ്ദീൻ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയാണ്. തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് 2000ത്തിൽ നിയമബിരുദം നേടി. മാവേലിക്കര, ഹരിപ്പാട് ബാറുകളിൽ ഏഴ് വർഷത്തോളം അഭിഭാഷകനായി പ്രാക്ടിസ് ചെയ്തു. തുടർന്ന് 2007ൽ യു.എ.ഇയിലെ പ്രമുഖ നിയമസ്ഥാപനമായ അൽ ഖുമൈതി ലോ ഓഫിസിൽ ലീഗൽ കൺസൾട്ടൻറായി പ്രവർത്തിച്ചു. തുടർന്ന് 2009 സൗദിയിൽ എത്തി ദമ്മാമിലെ പ്രമുഖ നിയമ സ്ഥാപനമായ ഹുസാം ബാഖുർജി ലോ ഓഫിസിൽ ലീഗൽ കൺസൾട്ടൻറായി. 2010 മുതൽ 2016 വരെ സൗദി ലുലു ഗ്രൂപ്പിൽ മീഡിയ ഓപറേഷൻ മാനേജരായി പ്രവർത്തിച്ചു. കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ നേരത്തെതന്നെ നിയമനം നടന്നിരുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിൽ വിദേശികൾക്ക് കോടതിയിൽ വക്കാലത്തുമായി ഹാജരാകുന്നതിന് അനുമതിയുണ്ട്. സൗദിയിൽ ഇത്തരം പ്രവർത്തനങ്ങളെ എങ്ങനെ ഏകോപിപ്പിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് ഗൗരവമുള്ള ആലോചനകൾ ആവശ്യമാണ്. എങ്കിൽ മാത്രമേ ലീഗൽ കൺസൾട്ടൻറുകളുടെ പ്രവർത്തനം പ്രയോജന പ്രദമായി മാറുകയുള്ളൂ. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് നോർക്ക റൂട്സ് കൃത്യമായ പ്രവർത്തന രേഖ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിൽസനും നജ്മുദ്ദീനും പറഞ്ഞു. തുടക്കത്തിൽ ഇരുവരും യോജിച്ചായിരിക്കും പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.