ജിദ്ദ: യുനെസ്കോ എക്സിക്യൂട്ടിവ് കൗൺസിലിൽ സൗദി അറേബ്യക്ക് അംഗത്വം. 2019 മുതൽ 2023 വരെ യുള്ള എക്സിക്യൂട്ടീവ് ബോർഡിലേക്കാണ് സൗദി അറേബ്യക്ക് അംഗത്വം ലഭിച്ചിരിക്കുന്ന ത്. 1946 മുതൽ സൗദി അറേബ്യ യുനെസ്കോ സ്ഥാപക രാജ്യങ്ങളിലൊന്നാണ്. സംഘടനയുടെ സംരംഭങ്ങൾക്കും പദ്ധതികൾക്കും വലിയ സംഭാവന നൽകിയ രാജ്യങ്ങളിലൊന്നുമാണ്. യുനെസ്കോയുടെ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും പ്രതിജ്ഞാബദ്ധതയും അംഗീകരിച്ചാണ് എക്സിക്യൂട്ടീവ് ബോർഡിലെ അംഗത്വം. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, കല എന്നിവ കൈകാര്യം ചെയ്യുന്ന എറ്റവും പ്രധാനപ്പെട്ട യു.എൻ സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര തീരുമാനമെടുക്കുന്നതിൽ പങ്കാളിയാകാനും അറബ് മേഖലയുടെ ശബ്ദം എക്സിക്യൂട്ടിവ് തലങ്ങളിലെത്തിക്കാനും സൗദി അറേബ്യക്ക് അവസരമൊരുക്കുന്നതാണ് പുതിയ അംഗത്വം.
56 സീറ്റുകളാണ് എക്സിക്യൂട്ടിവ് ബോർഡിൽ. സൗദി അറേബ്യക്കുപുറമെ യു.എ.ഇ, തുനീഷ്യ രാജ്യങ്ങളും അംഗത്വം നേടിയിട്ടുണ്ട്. ഏറ്റവും വോട്ട് ലഭിച്ചത് സൗദി അറേബ്യക്കാണ്. 130 വോട്ടുകൾ. യു.എ.ഇക്ക് 107 ഉം തുനീഷ്യക്ക് 103 വോട്ടും ലഭിച്ചിട്ടുണ്ട്. യുനെസ്കോ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗത്വം നേടിയതിൽ സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഫർഹാൻ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. കലക്കും സംസ്കാരത്തിനും നൽകിവരുന്ന സൗദി ഭരണകൂടത്തിെൻറ പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യസം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളിൽ അന്താരാഷ്ട്ര സഹരണത്തിലൂടെ സമാധാനം സ്ഥാപിക്കാനുള്ള യുനെസ്കോയുടെ ശ്രമങ്ങളെ സൗദി അറേബ്യ ഇനിയും പിന്തുണക്കുമെന്ന് മന്ത്രി പറഞ്ഞു.
യുനെസ്കോയുടെ സ്ഥാപകാംഗമെന്ന നിലയിലും ഇതുവരെ പ്രവർത്തനങ്ങളെ പിന്തുണച്ച രാജ്യമെന്ന നിലയിലും ഇനിയും സമാധാന ശ്രമങ്ങളും സംവാദങ്ങളും ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങളും സമൂഹങ്ങളുമായുള്ള ബന്ധങ്ങൾ സ്ഥാപിക്കാനും മാനുഷികമായ പൈതൃകങ്ങളെ സംരക്ഷിക്കാനും കല, ശാസ്ത്രം, സർഗാത്മകത എന്നിവയെ പിന്തുണക്കാനും കൂടുതൽ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സൗദി സാംസ്കാരിക വകുപ്പ് മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഫർഹാൻ െഎക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന ഡയറക്ടർ ജനറൽ ഒാഡ്രി അസോലെയുമായി കൂടിക്കാഴ്ച നടത്തി. യുനെസ്കോയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക ഫോറം പരിപാടിക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. ശാസ്ത്രം, സംസ്കാരം, കല, പൈതൃകം എന്നീ മേഖലകളിൽ അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണത്തിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.