ജിദ്ദ: അൽബാഹ മേഖലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. വാദി നൈറയിൽ മൂന്ന് സ്വദേശിക ൾ വാഹനമടക്കം വെള്ളക്കെട്ടിൽ കുടുങ്ങി. സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയതായി വക്താവ് പറഞ്ഞു. ബുധനാഴ്ച മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്തമഴ ലഭിച്ചു. ബൽജുർഷി, മഖ്വ എന്നീ മേഖലകളിൽ കനത്തമഴയുണ്ടായതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ ജംആൻ ദാഇസ് പറഞ്ഞു. മുൻകരുതലെന്നോണം ഹസ്ന ചുരം അടച്ചു. അടുത്ത വെള്ളിയാഴ്ച മുതൽ മക്ക, റിയാദ് മേഖലകളിൽ കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
ജീസാൻ, അസീർ, അൽബാഹ, മക്ക മേഖലകളിൽ വെള്ളിയാഴ്ച മുതലും ഹാഇൽ, ഖസീം, കിഴക്കൻ മേഖല,റിയാദ് എന്നീ മേഖലകളിൽ ശനിയാഴ്ച മുതലും കാലാവസ്ഥ മാറ്റമുണ്ടാവുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.