റിയാദ്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തെ സൗദി മന്ത്രിസഭ അപലപിച ്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലിനെതിരെ പ്രതിരോധ ത്തിന് ലോകം തയാറാകണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. മുപ്പതിലേറെ ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് തുടങ്ങിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.
സംഭവം നീതീകരിക്കാനാകില്ലെന്നും ഗുരുതര മനുഷ്യാവകാശ ലംഘനം ഇസ്രായേല്‍ തുടരുകയാണെന്നും സൗദി അറേബ്യ അഭിപ്രായപ്പെട്ടു. ഇസ്രായേലിനെ പ്രതിരോധിക്കാനും ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലോക രാഷ്ട്രങ്ങള്‍ തയാറാകണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ഫലസ്തീന് സഹായം പുനരാരംഭിക്കാന്‍ വോട്ടെടുപ്പ് നടത്താന്‍ യു.എന്‍ തയാറായതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
സായുധ വിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തിയെന്ന് ഇസ്രായേല്‍ പറയുന്ന ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തിൽ വിമര്‍ശനമുണ്ടായിരുന്നു. ഇത് ഇൻറലിജന്‍സ് വീഴ്ചയാണെന്ന വാദത്തിലാണ് ഇസ്രായേല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.