ജിദ്ദ: ലിബിയൻ സയാമീസ് ഇരട്ടകളെ വ്യാഴാഴ്ച വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേ യമാക്കും. മെഡിക്കൽ സർജിക്കൽ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഇെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിനുശേഷമാണ് ലിബിയൻ സയാമീസുകളുടെ ശസ്ത്രക്രിയ നടത്താൻ തീരുമാനമായത്. റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സെൻറർ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷാലിറ്റി ആശുപത്രിയിൽ വെച്ചായിരിക്കും ശസ്ത്രക്രിയ. അടിവയറും ഇടുപ്പും ഒട്ടിച്ചേർന്ന നിലയിലാണ് കുട്ടികളെന്ന് ഡോ. അൽറബീഅ പറഞ്ഞു. കുട്ടികളുടെ ശാരീരിക അവസ്ഥകളും വേർപെടുത്തൽ ശസ്ത്രക്രിയയുടെ വിജയ സാധ്യതകളും പിതാവിന് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
ശസ്ത്രക്രിയക്ക് പിതാവിെൻറ സമ്മതം വാങ്ങിയിട്ടുണ്ട്. സങ്കീർണമായ ശസ്ത്രക്രിയക്ക് 11 ഘട്ടങ്ങളായി 15 മണിക്കൂർ വേണ്ടിവരും. മെഡിക്കൽ സർജിക്കൽ വിദഗ്ധർ, സാേങ്കതിക വിഗദ്ധർ, നഴ്സിങ് സ്റ്റാഫ് എന്നിവരുൾപ്പെട്ട 35 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുക. 70 ശതമാനം വിജയം പ്രതീക്ഷിക്കുന്നതായും ഡോ. അൽറബീഅ് പറഞ്ഞു. ഏകദേശം ഒരു മാസം മുമ്പാണ് സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് ലിബിയൻ സയാമീസുകളെ സൗദിയിലെത്തിച്ചത്. റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സയാമീസുകളെ ശസ്ത്രക്രിയക്കു മുമ്പായി വേണ്ട വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. അഹ്മദ്, മുഹമ്മദ് എന്നീ പേരുകളാണ് കുട്ടികൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.