യാമ്പു: കടൽജീവിതത്തെയും കടൽ ടൂറിസത്തെയും പ്രോത്സാഹിപ്പിച്ച് യാമ്പുവിൽ വിസ്മയക്ക ാഴ്ചയൊരുക്കി നടത്തിയ സമുദ്രോത്സവം സമാപിച്ചു. യാമ്പു റോയൽ കമീഷൻ സാമൂഹികക്ഷേമ വക ുപ്പിെൻറ നേതൃത്വത്തിൽ വ്യവസായ നഗരിയിലെ വാട്ടർ ഫ്രണ്ട് പാർക്കിലൊരുക്കിയ ഉത്സവം കാണാൻ സന്ദർശകപ്രവാഹമായിരുന്നു. ചെറുതും വലുതുമായ നിരവധി സ്പീഡ് ബോട്ടുകളും കപ്പലുകളും അണിനിരത്തിയ ഉത്സവനഗരിയിൽ വർണാഭമായ ദൃശ്യങ്ങളാണ് ഒരുക്കിയിരുന്നത്.
സർക്കാറിെൻറ വിവിധ വകുപ്പുകൾ സഹകരിച്ചു സംഘടിപ്പിച്ച മേളയിൽ കടലിലെ സാഹസികപ്രകടനങ്ങൾ കാണികളിൽ കൗതുകമുണർത്തി. നാവിക സാഹസികരുടെ വിവിധങ്ങളായ വിസ്മയ പരിപാടികൾ ഹർഷാരവത്തോടെയാണ് സന്ദർശകർ വരവേറ്റത്. സമുദ്രവുമായി ബന്ധപ്പെട്ട് യാമ്പുവിെൻറ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന വിവിധ പരി പാടികൾ ഒരുക്കിയിരുന്നു.
ത്രീഡി അനിമേഷനടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു സമുദ്രാന്തർകാഴ്ചകളെ പരിചയപ്പെടുത്തുന്ന പരിപാടികളും ഉത്സവത്തിെൻറ ഭാഗമായി നടന്നു. വരും തലമുറക്കായി ബാക്കിവെക്കാവുന്ന സമുദ്ര വൈവിധ്യത്തെ കുറിച്ച് അവബോധം നൽകാനും മറൈൻ രംഗത്തേക്ക് അവരെ ആകർഷിക്കാനും കടൽ സാഹസികതക്കും മറ്റും പ്രോത്സാഹനം നൽകാനും വേണ്ടിയാണ് പരിപാടി ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. മുങ്ങൽ വിദഗ്ധർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ജല-കായിക വിനോദോപാധികൾ എന്നിവയും പരിചയപ്പെടുത്തി. സമുദ്രജീവിതത്തിൽ പ്രയോജനപ്പെടുത്തിയിരുന്ന പഴയകാല ഉപകരണങ്ങൾ പരിചയപ്പെടാനും സന്ദർശകർക്കായി. പുതുതലമുറക്ക് സൗദിയുടെ കടലോര മേഖലകളുടെ ചരിത്രവും പരമ്പരാഗത മത്സ്യബന്ധന രീതികളും ജീവിതശൈലിയും പരിചയപ്പെടുത്താനുള്ള വിവിധ സംവിധാനങ്ങൾ ഒരുക്കിയതും ഏറെ ആകർഷകമായി. കടലറിവുകൾ പകർത്താനുതകുന്ന വസ്തുക്കളും സാഹസികപ്രകടനങ്ങളും സന്ദർശകർക്ക് നവ്യാനുഭവമായി. സമുദ്രതീരത്തെ വിനോദസഞ്ചാരം ലക്ഷ്യമാക്കി മാറ്റാനും അതുവഴി ടൂറിസം വികസിപ്പിക്കാനും കൂടി ബന്ധപ്പെട്ടവർ ഇത്തരം പരിപാടികൾ മുഖേന ലക്ഷ്യംവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.