റിയാദ്: ഗതാഗതം നിയന്ത്രിക്കാൻ സൗദി അറേബ്യൻ നിരത്തുകളിൽ വനിതകളിറങ്ങും. പരിശീല നം പൂർത്തിയാക്കിയ വനിത പൊലീസുകാർ താമസിയാതെ റോഡ് സുരക്ഷക്ക് നിയോഗിക്കപ്പെടു മെന്ന് പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതുസുരക്ഷ വിഭാഗവും റോഡ് സുരക്ഷ അതോറിറ്റിയും ഇതിനുവേണ്ടിയുള്ള ഒരുക്കം പൂർത്തീകരിക്കുകയാണ്. റിയാദ്, അൽഖസീം, നജ്റാൻ, തബൂക്ക് പ്രവിശ്യകളിലാണ് ട്രാഫിക് പൊലീസ് വേഷത്തിൽ വനിതകൾ ആദ്യം നിരത്തിലിറങ്ങുക. വാഹനം ഒാടിക്കുന്നവരുടെയും കാൽനടക്കാരുടെയും സുരക്ഷക്ക് വേണ്ടിയുള്ള നിരീക്ഷണവും നിയന്ത്രണവുമായിരിക്കും ചുമതല. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇരു അതോറിറ്റികളും വനിത പൊലീസുകാർക്ക് നൽകും.
ആദ്യം ഏതാനും പ്രവിശ്യകളിൽ മാത്രമാണ് നടപ്പാവുകയെങ്കിലും പിന്നീട് രാജ്യവ്യാപകമാക്കുന്നതിനായി ഇപ്പോഴെ രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും വനിത ട്രാഫിക് പൊലീസിന് വേണ്ടി ഒാഫിസുകൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങളും ഹെൽമെറ്റ്, സൺഗ്ലാസ്, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ ഇവർക്ക് നൽകും. വാഹനം ഒാടിക്കുന്നവർക്ക് മുന്നറിയിപ്പുകൾ നൽകുന്നതിന് ആവശ്യമായ ഓഡിയോ വിഷ്വൽ സംവിധാനങ്ങൾ, എയർ ബാഗുകൾ, സ്പെയർ ടയറുകൾ, തീയണക്കാനുള്ള സംവിധാനം, പ്രാഥമിക ശുശ്രൂഷ കിറ്റ്, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മറ്റ് സംവിധാനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ച കാറുകളിലാണ് വനിത ട്രാഫിക് പൊലീസുകാർ നിരത്തുകളിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.