റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദിന സന്ദര്‍ശന പരിപാടിയുമായി തിങ ്കളാഴ്ച സൗദി അറേബ്യയിലെത്തും. സല്മാന് രാജാവിെൻറ ക്ഷണം സ്വീകരിച്ചെത്തുന്ന അദ്ദേഹം 24 മണിക്കൂർകൊണ്ട് ഒൗദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കി മടങ്ങും. റിയാദില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപക സംഗമമായ ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ്’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്ന അദ്ദേഹം സല്മാന് രാജാവുമായും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും. ഇന്ത്യയില്‍നിന്ന് ഉന്നതതല പ്രതിനിധി സംഘവുമായെത്തുന്ന അദ്ദേഹം വിവിധ സൗദി മന്ത്രിമാരും വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിലും സംബന്ധിക്കും.
തിങ്കളാഴ്ച രാത്രിയില്‍ റിയാദില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിക്ക് ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ തിരക്കിട്ട പരിപാടികളാണുള്ളത്. രാവിലെ ഏതാനും സൗദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് സല്മാന് രാജാവൊരുക്കുന്ന വിരുന്നിൽ പെങ്കടുക്കുന്ന അദ്ദേഹം തന്ത്രപ്രധാന പങ്കാളിത്ത സമിതിയുടെ ഉടമ്പടി ഒപ്പുവെക്കും. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് ആഗോള നിക്ഷേപക സംഗമത്തിെൻറ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുന്ന മോദി രാത്രിയില്‍ കിരീടാവകാശി ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിച്ച ശേഷം രാത്രിയില്‍തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും. ഫലത്തില്‍ ഒറ്റ ദിവസത്തെ പരിപാടികള്‍ മാത്രമാണ് രണ്ടാം സന്ദര്‍ശനത്തില്‍ മോദിക്കുള്ളത്. തിരക്കിട്ട ഈ നീക്കങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കലോ പ്രവാസി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യലോ ഉണ്ടാവില്ലെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ പൊതുപരിപാടി തീരുമാനിച്ചിട്ടില്ലെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അന്‍വര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ രണ്ടാം സന്ദര്‍ശനം ഒരു നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും ഇരുരാജ്യങ്ങൾക്കുമിടയിൽ അത് സൗഹാർദവും തന്ത്രപ്രധാനമായ ബന്ധവും ശക്തിപ്പെടുത്തുമെന്നും റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് പ്രസ്താവനയിൽ പറഞ്ഞു. ഏകദിന സന്ദർശനത്തിനിടെ വിവിധ ഇന്ത്യ- സൗദി വ്യാപാര കരാറുകളിൽ ഒപ്പുവെക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാന്‍ പദ്ധതിയിട്ട ഓയില്‍ റിഫൈനറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെൻറ ഒൗട്ട്ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനും കരാര്‍ ഒപ്പുവെക്കുമെന്നാണ് വിവരം. ‘റുപിയാ കാര്‍ഡിെൻറ’ ഒൗദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വ
ഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.