മുൻകുട്ടി അടക്കുന്നവർക്ക് പ്രിവിലേജ് ഇഖാമ ഫീസിൽ രണ്ടുശതമാനം ഇളവ്

ജിദ്ദ: ഒന്നിൽ കൂടുതൽ വർഷത്തേക്കുള്ള പ്രിവിലേജ് ഇഖാമ അപേക്ഷകർക്ക് ഫീസിൽ രണ്ടു ശ തമാനം ഇളവുണ്ടായിരിക്കുമെന്ന് പ്രിവിലേജ് ഇഖാമ സെൻററിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തേക്ക് ലക്ഷം റിയാലാണ് ഫീസ്. ഒന്നിലധികം വർഷത്തേക്ക് മുൻകൂട്ടി ഫീസ് അടക്കുന്നവർക്ക് രണ്ട് ശതമാനം ഇളവ് ലഭിക്കും. ഇതനുസരിച്ച് രണ്ടു വർഷത്തേക്ക് 1,98,039 റിയാൽ അടച്ചാൽ മതിയാകും.

മൂന്നു വർഷത്തേക്ക് 2,94,154 റിയാലും നാലു വർഷത്തേക്ക് 3,88,388 റിയാലും അഞ്ചു വർഷത്തേക്ക് 4,80,773 റിയാൽ വരെയുമായിരിക്കും. ആജീവനാന്ത പ്രിവിലേജ് ഇഖാമക്ക് 8,00,000 റിയാലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷകർ വ്യവസ്ഥകൾ പൂർത്തിയാക്കിയിരിക്കണം. അതേസമയം, ഇതുവരെ അപേക്ഷിച്ചവർക്ക് പ്രിവിലേജ് ഇഖാമ നൽകുന്നതിനുള്ള നടപടികൾ ഇതിനായുള്ള സെൻററുകളിൽ പുരോഗമിക്കുകയാണ്. വിവിധ രാജ്യക്കാരായ ആളുകളിൽനിന്ന് നിരവധി അപേക്ഷകൾ ഇതിനകം ലഭിച്ചതായി കേന്ദ്രം മേധാവി നേരേത്ത വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.