ജിദ്ദ: മദീന ബസ് ദുരന്തത്തിൽ മരിച്ചവരെ ഡി.എൻ.എ ടെസ്റ്റിലൂടെ തിരിച്ചറിയാനുള്ള നടപ ടികൾ ആരംഭിച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കോൺസുൽ മോയിൻ അക് തർ അറിയിച്ചു. ദുരന്തത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി ഉൾപ്പെട്ടതായി വ്യാഴാഴ്ച കോൺസുലേറ്റ് സ്ഥിരീകരിച്ചു. നേരത്തേ ഏഴുേപർ ഇന്ത്യക്കാരാണെന്ന് അധികൃതർ അറിയിച്ചിരുന്നു. ഉത്തർ പ്രദേശിൽനിന്നുള്ള നൗഷാദ് അഹമ്മദ്, ജമ്മു-കശ്മീരിൽനിന്നുള്ള ഗുൽഫറാസ് അഹമ്മദ് എന്നിവരാണ് പുതിയ പട്ടികയിൽ. ഇതോടെ അപകടത്തിൽ മരിച്ചെന്നു കരുതുന്ന ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി. അതിനിടെ മരിച്ചവരിൽ ഉൾപ്പെട്ട വെസ്റ്റ് ബംഗാൾ സ്വദേശി മുഹമ്മദ് മുക്താർ അലി ഗാസി റിയാദ് മുറബ്ബ ലുലു ജീവനക്കാരനാണെന്ന് സ്ഥിരീകരിച്ചു.
മദീനയിൽ ഉംറ തീർഥാടകരുടെ സംഘം സഞ്ചരിച്ച ബസ് എക്സ്കവേറ്ററുമായി കൂട്ടിയിടിച്ച് തീപിടിക്കുകയും 36 പേർ വെന്തുമരിക്കുകയും ചെയ്ത സംഭവം ഇൗ മാസം 17നായിരുന്നു. ഏഴ് ഇന്ത്യക്കാർ ഉൾപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ ഞായറാഴ്ച പുറത്തുവന്ന വിവരം. അഞ്ച് ഉത്തർപ്രദേശ് സ്വദേശികളും ബിഹാറിൽ നിന്നും വെസ്റ്റ് ബംഗാളിൽനിന്നുമുള്ള ഓരോരുത്തരുമായിരുന്നു ഇവർ. ഇതോടെ അപകടത്തിൽ മരിച്ചുവെന്ന് കരുതുന്ന ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി. അപകടത്തിൽ മരിച്ച 36 പേരുടെ മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡി.എൻ.എ ടെസ്റ്റിലൂടെ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ. അപകടത്തിൽ പരിക്കേറ്റ മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹാരാഷ്ട്ര പുണെ സ്വദേശികളായ ദമ്പതികൾ സുഖം പ്രാപിച്ചുവരുന്നു. റിയാദിൽനിന്ന് നാല് ദിവസത്തെ ഉംറ തീർഥാടനത്തിനും മദീന സന്ദർശനത്തിനുമായി പുറപ്പെട്ട 39 അംഗ സംഘം സഞ്ചരിച്ച ബസാണ് ദുരന്തത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.