ജിദ്ദ: നജ്റാൻ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ഡ്രോൺ ആക്രമണശ്രമം. സ്ഫോടക വസ്തു നിറച്ച ഡ്രോൺ സൗദ ി പ്രതിരോധ സംവിധാനം തകർത്തതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഇൗയാഴ്ച രണ്ടാം തവണയാണ് സ്ഫോടക വസ്തു നിറച്ച ഡ്രോൺ നജ്റാൻ വിമാനത്താവളത്തിന് നേരെ വരുന്നത്. ജനവാസകേന്ദ്രം ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണം തുടരുകയാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
ശക്തമായി തിരിച്ചടിക്കുെമന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തെ യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് അപലപിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്നും യമനിലെ കക്ഷികൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഹൂതികൾ നജ്റാൻ വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ അയച്ചിരുന്നു. അതിന് തലേ ദിവസം മക്കയും ജിദ്ദയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിെസെൽ ആക്രമണവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.