ജിദ്ദ: പൊതുചെലവുകള്‍ വർധിക്കുന്നത് സൗദിയുടെ ബജറ്റ് കമ്മിയെ ഏഴ് ശതമാനമായി ഉയര്‍ത്തുമെന്ന് അന്താരാഷ്ട്ര നാ ണയ നിധി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ബജറ്റ് കമ്മിയോടടുക്കുമെന്നായിരുന്നു സൗദി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇ ത് ഫലം കാണണമെങ്കില്‍ മൂല്യ വർധിത നികുതി ഉയര്‍ത്തണമെന്നും, പൊതു ചെലവുകള്‍ കുറക്കണമെന്നും അന്താരാഷ്ട്ര നാണയ ന ിധി നിർദേശിച്ചു. കഴിഞ്ഞ വര്‍ഷം സൗദിയുടെ ധനക്കമ്മി 5.9 ശതമാനമായിരുന്നു.
ഈ വര്‍ഷത്തെ ബജറ്റ്കമ്മി 4.2 ശതമാനമായി കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ പൊതു ചെലവുകള്‍ വർധിക്കുന്നത് സൗദിയുടെ ബജറ്റ് കമ്മിയെ ഏഴ് ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് ഐ.എം.എഫ് നിരീക്ഷിക്കുന്നു. ഐ.എം.എഫ് ഉദ്യോഗസ്ഥന്‍ സൗദി സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം സൗദിയുടെ എണ്ണ ഉല്‍പാദനം പ്രതിദിനം 10.2 മില്യണ്‍ ബാരല്‍ ആയിരിക്കും. എണ്ണ വില ബാരലിന് ശരാശരി 65.5 ഡോളറാകുമെന്നും ഐ.എം.എഫ് പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ സൗദി 27.8 ബില്യണ്‍ റിയാല്‍ മിച്ച ബജറ്റ് രേഖപ്പെടുത്തിയിരുന്നു.
2014 ല്‍ എണ്ണ വിലയിലുണ്ടായ ഇടിവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മിച്ചബജറ്റായിരുന്നു അത്. രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വർധിത നികുതി വിജയകരമായിരുന്നുവെങ്കിലും അഞ്ച് ശതമാനം എന്നത് ആഗോള നിലവാരത്തില്‍ നിന്ന് കുറവാണ്. അതിനാല്‍ അത് വർധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വേതനം കുറക്കുക, മൂലധന ചെലവുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് ഗുണകരമാകുമെന്നും ഐ.എം.എഫ് അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.