ജിദ്ദ: 1650 കോടി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന മക്ക വേൾഡ് ഇസ്ലാമിക് സെൻറർ പദ്ധതിക്ക് ‘മക്ക ഇക്കണോമിക് ഫോറം 2019’ൽ കരാർ ഒപ്പുവെച്ചു. മക്കക്കും ജിദ്ദക്കുമിടയിൽ ഏഴ് ലക്ഷം ചതുരശ്ര മീറ്ററിലാണ് സെൻറർ നിർമിക്കുന് നത്. പദ്ധതിക്ക് കീഴിൽ 14 ഒാളം പദ്ധതികളുണ്ടാകും. സംസ്കാരിക, വാണിജ്യ, വിനോദ പദ്ധതികൾ ഇതിലുൾപ്പെടും. ഹജ്ജ്, ഉംറ തീർഥാടകർക്കും പദ്ധതി ഉപകാരപ്പെടും. രണ്ട് വർഷത്തിനകം പദ്ധതി പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ 5000 സ്വദേശി യുവതി യുവാക്കൾക്ക് തൊഴിലവസരമുണ്ടാകും. ‘മക്ക ഇക്കണോമിക് ഫോറം 2019’ രണ്ടാമത് സെഷൻ ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. വിജ്ഞാനവും കഴിവും ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ രാജ്യ നിർമിതിക്കും ജനങ്ങളുടെ ക്ഷേമത്തിനും കരുത്തു പകരണമെന്നും ഗവർണർ പറഞ്ഞു. കർമങ്ങളില്ലാത്ത വിജ്ഞാനവും പ്രവർത്തനമില്ലാത്ത വാക്കുകളും പാഴ്വേലയാണ്.
ശ്രമിക്കുന്നവർക്കും ക്ഷമിക്കുന്നവർക്കുമാണ് വിജയമെന്നും ഗവർണർ പറഞ്ഞു. മക്കയിലെ ജബലു ഉമറിലെ ഹിൽട്ടൽ ഹോട്ടലിൽ ആരംഭിച്ച ഫോറം മാർച്ച് 26 വരെ നീളും. മേഖല ഗവർണറേറ്റ് ജിദ്ദ, മക്ക, ത്വാഇഫ് ചേംബറുകളുമായി സഹകരിച്ചാണ് പരിപാടി . മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താനും സന്നിഹിതനായിരുന്നു. മക്ക ഗവർണറുടെ സാന്നിധ്യത്തിൽ ഫോറത്തിൽ വിവിധ കരാറുകൾ ഒപ്പുവെച്ചു. ഉൗർജ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹുമായി മക്ക മേഖലയിൽ സോളാർ എനർജി പദ്ധതി, ഹജ്ജ് മന്ത്രി ഡോ.മുഹമ്മദ് ബിൻ സ്വാലിഹ് ബിന്ദനുമായി തീർഥാടകർക്ക് അന്താരാഷ്ട്ര ഒയാസീസ് സെൻറർ പ്രവർത്തിപ്പിക്കുന്നതിനായുള്ള കരാർ, നിക്ഷേപ അതോറിറ്റി ഗവർണർ ഇബ്രാഹി അൽഉമറുമായി മേഖലയിലെ ദേശീയ , അന്തർദേശീയ നിക്ഷേപങ്ങൾ പ്രാത്സാഹിക്കുന്നതിനായുള്ള കരാറുകൾ എന്നിവ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.