റിയാദ്: ബത്ഹയിലെ ചുവന്ന കൊട്ടാരം (റെഡ് പാലസ്) സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. സൗദി അറേബ്യയിലെ രണ്ടാ മത്തെ ഭരണാധികാരി കിങ് സഉൗദ് ബിൻ അബ്ദുൽ അസീസിെൻറ പ്രതാപകാലത്തിെൻറ പ്രൗഢ ചരിത്രമുറങ്ങുന്ന കൊട്ടാരത്ത ിൽ പ്രശസ്ത ചിത്രകാരനും ശിൽപിയുമായ അമീർ സുൽത്താൻ ബിൻ ഫഹദ് ബിൻ നാസർ അൽസഉൗദ് ഒരുക്കിയ കലാപ്രദർശനം കാണാനാണ്, 198 7ൽ അടഞ്ഞ കൊട്ടാര വാതിൽ വീണ്ടും സന്ദർശകർക്കായി തുറന്നിരിക്കുന്നത്. ഇൗ മാസം 13ന് തുടങ്ങിയ പ്രദർശനം ഏപ്രിൽ 20 വരെ നീളും. സന്ദർശന സമയം വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ. ബുധൻ, വ്യഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ, ഉച്ചക്ക് 12.30 വരെയും. പ്രവേശനം പൂർണമായും സൗജന്യമാണ്. ആൺ പെൺ, സ്വദേശി വിദേശി ഭേദമില്ലാതെ എല്ലാവർക്കും പ്രവേശനാനുമതിയുണ്ട്.
പ്രദർശനത്തെ കുറിച്ച് പറഞ്ഞുതരാൻ ഉന്നത പരിശീലനം ലഭിച്ച, ഇംഗ്ലീഷിലും അറബിയിലും പ്രാവീണ്യമുള്ള സ്വദേശി യുവതിയുവാക്കളായ ഗൈഡുകളുമുണ്ട്. ബത്ഹയിലെ ലാൻഡ് മാർക്കായ വാട്ടർ ടാങ്കിന് പിൻവശത്ത് റിയാദ് നാഷനൽ മ്യൂസിയം വളപ്പിൽ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ ലൈബ്രറിക്ക് എതിർവശത്താണ് മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ഇൗ കൊട്ടാരം. വിശാലമായ കൊട്ടാരത്തിലെ 14 മുറികളിലാണ് പ്രദർശന പരിപാടി ഒരുക്കിയിട്ടുള്ളത്. രാജ്യചരിത്രം പ്രധാന വിഷയമാക്കിയ പ്രദർശനത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പഴയ വസ്തുക്കൾ കൊണ്ട് അമീർ സുൽത്താൻ ഒരുക്കിയ ഇൻസ്റ്റാലേഷനുകളാണ് പ്രധാന ആകർഷണം. ഒപ്പം വളരെ അപൂർവമായ പുരാതന പെയിൻറിങ്ങുകളും മറ്റ് ചരിത്രാവശിഷ്ടങ്ങളും അദ്ദേഹത്തിെൻറ തന്നെ പെയിൻറിങ്, ഫോേട്ടാഗ്രാഫുകൾ, വീഡിയോ ചിത്രങ്ങൾ തുടങ്ങിയ കലാസൃഷ്ടികളുടെയും പ്രദർശനവുമുണ്ട്.
പ്രധാന ചരിത്രസംഭവങ്ങളെ ആസ്പദമാക്കി പ്രത്യേക വിഭാഗം തന്നെയുണ്ട്. കുവൈത്തിലെ ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ട ചരിത്രപ്രദർശനമാണ് ഇതിൽ പ്രധാനം. സദ്ദാം ഹുസൈെൻറ പട്ടാളക്കാരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അന്താരാഷ്ട്ര സഖ്യസേന വിതരണം ചെയ്ത ലഘുലേഖകളുടെയും യുദ്ധത്തിൽ ഉപയോഗിച്ച മാസ്ക്കുകളുടെയും വലിയ ശേഖരങ്ങളടങ്ങിയ രണ്ട് പെട്ടികൾ പ്രത്യേക ശ്രദ്ധ പിടിച്ചെടുക്കുന്നതാണ്. സദ്ദാം ഹുസൈൻ പൗരന്മാരെ നിർബന്ധിച്ച് എങ്ങനെയാണ് തെൻറ സൈന്യത്തിൽ ചേർത്തതെന്ന് വിശദമാക്കുന്ന ചില തെളിവുകളും ഇവിടെ കാണാനാകും. അതുപോലെ കീഴടങ്ങാൻ ഇറാഖി പട്ടാളക്കാരോട് സഖ്യസേന ആവശ്യപ്പെടുന്നതിെൻറയും അതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ എന്താണെന്ന് നിർദേശിക്കുന്നതിെൻറയും വിശദമായ വിവരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.
14 മുറികളിൽ ഒാരോന്നിലും ഒാരോ വിഷയങ്ങളിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. റെഡ് പാലസിെന കുറിച്ച് തന്നെ വിശദീകരിക്കുന്ന പ്രദർശനമാണ് ഒരു മുറിയിൽ. 1979െല സംഭവം, തൊഴിൽ കുടിയേറ്റം, ഗൾഫ് യുദ്ധം, തീർഥാടനവുമായി ബന്ധപ്പെട്ട സമ്പദ്വ്യവസ്ഥ, പ്രാർഥനാ ഹാൾ, കൊട്ടാരങ്ങളിലെ അത്താഴ വിരുന്നുകൾ തുടങ്ങിയ ഒാരോ അധ്യായങ്ങൾ ഒാരോ മുറിയിലെന്ന വിധം ഒരു ചരിത്ര പുസ്തകം നിവർത്തിവെച്ചതുപോലെ ചിട്ടയോടെയും ആകർഷണീയമായുമാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. കലാസ്വാദകർക്കും ചരിത്രകുതുകികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് പ്രദർശനം. ഒപ്പം സൗദി ചരിത്രത്തിെൻറ ഭാഗമായ ഒരു കൊട്ടാരം സന്ദർശിക്കാനാവുന്നതിെൻറ പ്രൗഢി വേറെയും. കിങ് സഉൗദ് കിരീടാവകാശിയായിരുന്നപ്പോൾ തെൻറ ഭരണകേന്ദ്രമായി ഉപയോഗിച്ച ഇൗ കൊട്ടാരം ജവഹർലാൽ നെഹ്റുവും ഇൗജിപ്റ്റിലെ ജമാൽ അബ്ദുൽ നാസറും ഉൾപ്പെടെ അക്കാലത്തെ പ്രധാന ലോക രാഷ്ട്ര നേതാക്കൾ സന്ദർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.