മദീന: രാജ്യത്തിെൻറ അതിർത്തികളിൽ കാവൽ നിൽക്കുന്ന ഭടൻമാർ നാടിെൻറ ശക്തിയാണെന്നും ജമ്മു കശ്മീരിലെ പുൽവാമ ജില ്ലയിൽ ഭീകരവാദികളുടെ ആക്രമണത്തിൽ നാൽപതോളം ജവാന്മാർ മരിക്കാൻ കാരണമായതിൽ രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന ഭരണാധികാരികൾക്കും വീഴ്ച്ച ഭവിച്ചിട്ടുണ്ടെന്നും മുസ്ലീം ലീഗ് ഉപാധ്യക്ഷനും മുൻ എം.എൽ.എയുമായ സി മോയിൻകുട്ടി അഭിപ്രായപ്പെട്ടു. അതീവ സുരക്ഷാപ്രാധാന്യമുള്ള മേഖലയിലൂടെ രാജ്യത്തിെൻറ കാവൽ ഭടന്മാരെ കൊണ്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. മദീന കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മോയിൻകുട്ടി. ജലീൽ നഹാസ് അധ്യക്ഷത വഹിച്ചു. സൈത് മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. പി.എം അബ്ദുൽ ഹഖ്, ശരീഫ് കാസർകോട്, അസീസ് വയനാട്, മുനീർ കോഴിക്കോട്, സുഹൈൽ മൗലവി എന്നിവർ സംസാരിച്ചു. റഷീദ് പേരാമ്പ്ര സ്വാഗതവും ശംസു മലബാർ നന്ദിയും പറഞ്ഞു. ജലീൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.