റിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഇന് ത്യ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിെൻറ ചരിത്രത്തിൽ നാഴികക്കല്ലാകുമെന്ന് ഇന്ത് യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. ഇൗ മാസം 19, 20 തീയതികളിൽ നടക്കുന്ന സന്ദർശനത്തിെൻറ പശ്ചാത്തലത്തിൽ എംബസിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016ലെ സൗദി സന്ദർശനം രാഷ്ട്രസൗഹൃദം അടിമുടി ശക്തിപ്പെടുത്തുന്നതായിരുന്നു എന്ന് അംബാസഡർ പറഞ്ഞു. കിരീടാവകാശിയുടെ സന്ദർശനം അടുത്ത പങ്കാളികളെന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ വൻപുരോഗതിയുണ്ടാക്കും.
സൗദി അറേബ്യയുടെ ‘വിഷൻ 2030’ലും ഇരു ജനതകൾ തമ്മിലുള്ള സൗഹൃദത്തിലും ഒപ്പം സാേ-ങ്കതികം, വിദ്യാഭ്യാസം തുടങ്ങി മുഴുവൻ രംഗങ്ങളിലും കൈകോർത്തുള്ള വൻ മുന്നേറ്റത്തിന് സന്ദർശനം വഴിവെക്കും. ബന്ധം വിവിധ തലങ്ങളിൽ വിശാലമാകും. ഇതിെൻറ പ്രയോജനം സൗദിയിലെ ഏറ്റവും വലിയ വിദേശി സമൂഹമെന്ന നിലയിൽ ഇന്ത്യൻ പ്രവാസികൾക്കും ഇന്ത്യൻ ഹജ്ജ് തീർഥാടകർക്കും ലഭിക്കും. കഴിഞ്ഞവർഷം 1,75,000 തീർഥാടകരാണ് ഹജ്ജിനെത്തിയത്. അമീർ മുഹമ്മദ് ഡൽഹിയിലെത്തുേമ്പാൾ നിരവധി ധാരണ പത്രങ്ങൾ ഒപ്പുവെക്കും. പാർപ്പിടം, വിനോദ സഞ്ചാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കരാറുകൾ ഒപ്പുവെക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലപ്രദമായ കൂടിക്കാഴ്ചകളും ചർച്ചകളും ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരുമായുണ്ടാകും.
ശാസ്ത്രം, സാേങ്കതികം, കാർഷികം, ബഹിരാകാശം, ദേശീയ സുരക്ഷ, പ്രതിരോധം, സമുദ്രവാണിജ്യം, തീവ്രവാദത്തിനെതിരായ പോരാട്ടം, വാണിജ്യ നിക്ഷേപം തുടങ്ങിയ വിവിധ രംഗങ്ങളിൽ തന്ത്രപ്രധാന സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചാവും മിക്ക ചർച്ചകളും. നിരവധി സഹകരണ കരാറുകളും ധാരണ പത്രങ്ങളും പദ്ധതികളും സംബന്ധിച്ച അന്തിമരൂപമായി കഴിഞ്ഞിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ വളരെ അടുത്തിടപഴകുന്നവരാണ്. ഉഭയകക്ഷി ബന്ധത്തിെൻറ ആഴം വർധിപ്പിക്കുന്നതിൽ അത് വളരെ പ്രയോജനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ അർജൻറീനയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും കിരീടാവകാശി അമീർ മുഹമ്മദും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും പരസ്പര സഹകരണം വിപുലപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇൗ സന്ദർശനം വലിയ ചരിത്ര സംഭവമായി മാറുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളത്തിൽ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈൽ അജാസ് ഖാൻ, ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്സുറഹ്മാൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.