റിയാദ്: ഇന്ത്യ-സൗദി സുപ്രീം കോ^ഓർഡിനേഷൻ കൗൺസിൽ രൂപവത്കരിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ ചൊവ്വാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യ, സൗദി സഹകരണം വിശാലമാക്കുന്ന തീരുമാനത്തിന് അംഗീകാരം നൽകിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ കൗൺസിൽ രൂപവത്കരണ കരാറിൽ ഒപ്പുവെക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 19, 20 തീയതികളിൽ നടക്കുന്ന കിരീടാവകാശിയുടെ ഇന്ത്യ സന്ദർശന വേളയിൽ കരാർ ഒപ്പുവെക്കൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഇരു രാജ്യങ്ങൾക്കുമിടയിൽ രൂപവത്കരിച്ച ഇന്ത്യ, സൗദി സഹകരണ കൗൺസിലിെൻറ അധ്യക്ഷൻ കൂടിയാണ് കിരീടാവകാശി. കൂടാതെ, കോ^ഓർഡിനേഷൻ കൗൺസിലിെൻറ ഓർഗനൈേസഷൻ സ്ട്രക്ചർ രൂപപ്പെടുത്തുന്നതിനും മന്ത്രിസഭ കിരീടാവകാശിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, സൗദി ദീർഘകാല സൗഹൃദ ചരിത്രത്തിലേക്ക് കൂടുതൽ വ്യാപ്‌തി നൽകുന്നതായിരിക്കും സുപ്രീം കോ^ഓർഡിനേഷൻ കൗൺസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.