ജിദ്ദ: സമാധാന ചർച്ച ആദ്യഘട്ടം വിജയകരമായി പൂർത്തിയായതോടെ യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച പ്രാബല്യത ്തിലാകും. സ്വീഡൻ ചർച്ചക്ക് പിന്നാലെ യമനിലേക്ക് റെഡ് ക്രോസ് നേതൃത്വത്തില്‍ ആയിരങ്ങള്‍ക്ക് സഹായം വിതരണം ചെയ്തു തുടങ്ങിയതായാണ് റിപ്പോർട്ട്. ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ഈ മാസം 18 മുതല്‍ തുടങ്ങണമെന്നാണ് യു.എന്‍ അഭ്യര്‍ഥന. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതായി ഹൂതികള്‍ അറിയിച്ചു. സമാധാന ചര്‍ച്ചയുടെ ഒന്നാം ഘട്ടത്തിലെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണിത്. ഇതിനിടെ യമനില്‍ വീണ്ടും യു.എന്‍ സഹായം എത്തിത്തുടങ്ങി. റെഡ്ക്രോസ് നേതൃത്വത്തിലാണ് സഹായ വിതരണം. ആശുപത്രികളിലും സഹായമെത്തിക്കുന്നുണ്ട്. ജനുവരിയിലാണ് രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ക്ക് തുടക്കം. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളുടെ സഹായം യമനിലെത്തും. യമൻ രാഷ്ട്രീയ പരിഹാരചർച്ച വേഗത്തിലാക്കണമെന്ന് സൗദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.