സൗദി എണ്ണ വിതരണത്തിൽ പത്ത് ലക്ഷം ബാരൽ കുറക്കും

ജിദ്ദ: പ്രതിദിന എണ്ണ വിതരണത്തിൽ പത്ത് ലക്ഷം ബാരൽ കുറക്കുമെന്ന് സൗദി. കരുതല്‍ ശേഖരത്തില്‍ നിന്നുവരെ വിതരണം ഉണ്ടായതായി ഉൗർജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. അത് നിര്‍ത്തി ആവശ്യത്തിന് അനുസൃതമായി ഒഴുക്കാനാണ് ആലോചനയെന്നും ഉൗർജമന്ത്രി ഒപെക് യോഗത്തിന് മുമ്പ് വ്യക്തമാക്കി. വിതരണത്തിൽ എത്ര അളവിൽ കുറവ് വരുത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും. പത്ത് ലക്ഷം ബാരല്‍ വരെ നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. അതിനിടെ എണ്ണവില വീണ്ടും ഇടിഞ്ഞു.

പതിനാല് ലക്ഷം ബാരല്‍ വരെ സൗദി വെട്ടിക്കുറക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. പ്രാഥമിക ഒപെക് യോഗത്തിലാണ് സൗദി എത്ര അളവിൽ നിയന്ത്രണം ഏർപെടുത്തുമെന്ന ചർച്ച നടന്നത്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ റഷ്യയുടെ നിലപാട് നിര്‍ണായകമാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആഗോള വിപണിയില്‍ ഒക്ടോബർ മാസം എണ്ണ വില ബാരലിന് 83 ഡോളര്‍ വരെയെത്തിയിരുന്നു. ഇപ്പോഴത് അമ്പത് ഡോളറിലാണ്. ഈ പശ്ചാത്തലത്തിലാണ് ഒപെക് യോഗം തുടങ്ങിയത്. 14 ലക്ഷം ബാരല്‍ വെട്ടിക്കുറച്ചാല്‍ വിലയേറുമെന്നായരുന്നു പ്രതീക്ഷ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.