ജിദ്ദ: സൗദി അറേബ്യയിൽ വ്യാപാര മേഖലയിലെ സമഗ്ര സ്വദേശിവത്കരണത്തിെൻറ ഭാഗമായി ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ്, വാച്ച്, കണ്ണട വിൽപന കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ സൗദികളെ ജോലിക്ക് നിയോഗിക്കണമെന്ന നിയമം നിലവിൽ വരും. 12 കച്ചവട മേഖലകളിൽ പ്രഖ്യാപിച്ച സൗദിവത്കരണത്തിെൻറ രണ്ടാം ഘട്ടമാണിത്. നിയമം നടപ്പിലാക്കുന്നതിെൻറ ഭാഗമായി നിരവധി സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിച്ചതായാണ് റിപ്പോർട്ട്. വലിയ തോതിൽ കച്ചവടം നടക്കുന്ന മേഖലയാണിത്. അതിനാൽ നിയമം പാലിച്ച് മന്നോട്ട് പോവുമെന്ന് കച്ചവടക്കാർ പറഞ്ഞു. കടകളിൽ 70 ശതമാനം സ്വദേശികളായിരിക്കണമെന്നാണ് ചട്ടം. പത്ത് പേരുള്ള കടയില്‍ ഏഴ് പേരും സ്വദേശികളാകണം. 2016 ൽ മൊബൈൽ മേഖല സ്വദേശിവത്കരിച്ചപ്പോൾ പല വിദേശികളും മൊബൈല്‍ കടകള്‍ ഇലക്ട്രോണിക് കടകളാക്കിയാണ് പിടിച്ചു നിന്നത്.
സെപ്തംബറിലാരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹനവില്‍പന, വീട്ടുപകരണ മേഖലകള്‍ ഉള്‍പ്പെട്ടിരുന്നു. മൂന്നാം ഘട്ടം ജനുവരിയിലാണ് നടപ്പിലാക്കുക. അതിനിടെ ശക്തമായ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ട് പോവുമെന്ന് തൊഴിൽ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. അക്കൗണ്ടൻറ്, െഎ.ടി, നിയമ മേഖലകളിൽ ഉടൻ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രി അറിയിച്ചു. അതേ സമയം സൗദിയിൽ മലയാളികൾ ഉൾപെടെ ജോലി ചെയ്യുന്ന വിമാനത്താവളങ്ങളിലടക്കം എല്ലാ തൊഴിലും സ്വദേശിവത്കരിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രാലയം അധികൃതർ ജിദ്ദ വിമാനത്താവളത്തിൽ സേവനം നൽകുന്ന വിവിധ സ്വകാര്യ കമ്പനികളുമായി ചർച്ച നടത്തി. സ്വദേശിവത്കരണ പദ്ധതി സംബന്ധിച്ച് വിവിധ കമ്പനികളുമായി യോഗത്തിൽ ധാരണയുണ്ടാക്കി. സൗദിയിലെ മറ്റ് വിമാനത്താവളങ്ങളിലും നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.