ജിദ്ദ: ആണവോര്‍ജ നിര്‍മാണമടക്കം ഏഴ് വന്‍കിട പദ്ധതികള്‍ക്ക് സൗദി അറേബ്യയിൽ തുടക്കം കുറിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ആണവ ഊര്‍ജം, ഉപ്പു ജല ശുദ്ധീകരണം, മരുന്ന് നിര്‍മാണം, വിമാന നിര്‍മാണം എന്നീ മേഖലയിലാണ് ഏഴ് വന്‍കിട പദ്ധതികള്‍. കിങ് അബ്ദുൽ അസീസ് ശാസ്ത്ര സാങ്കേതിക പട്ടണത്തിലായിരുന്നു പരിപാടി. രണ്ട് ആണവ റിയാക്ടറുകളാണ് സൗദി അറേബ്യ സ്ഥാപിക്കുക.
വിദേശ സഹായത്തോടെ സൗദി ശാസ്ത്രജ്ഞരും പദ്ധതിയില്‍ പങ്കാളിയാകും. യുറേനിയം സമ്പുഷ്ടീകരണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചതാണ്. വിമാന നിര്‍മാണ കേന്ദ്രം വികസിപ്പിക്കുന്ന പദ്ധതിക്കും സോളാര്‍ സഹായത്തോടെ ഉപ്പു വെള്ളത്തില്‍ നിന്നും ശുദ്ധ ജലം സംസ്കരിക്കുന്ന പദ്ധതിക്കും സൗദി സാറ്റ് എന്ന പേരില്‍ നിര്‍മിക്കുന്ന സാറ്റലൈറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തിക്കുമാണ് തുടക്കമായത്. 8000 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.