ജിദ്ദ: അടുത്ത ദിവസങ്ങളിലായി സൗദിയുടെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റത്തിന് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്‍െറ ഭാഗമായി തബൂക്ക്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, ഹാഇല്‍, മദീന, മക്ക തുടങ്ങിയ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാനിടയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും കാഴ്ച മങ്ങുന്ന രീതിയിലുള്ള ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടലോര മേഖലകളില്‍ കാലാവസ്ഥാമാറ്റം പ്രതിഫലിക്കും.
തബൂക്ക്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, ഹാഇല്‍ എന്നിവിടങ്ങില്‍ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച പുണ്യനഗരികളായ മക്കയിലും മദീനയിലും മഴ വര്‍ഷിക്കാനും സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയിലും റിയാദ്, അല്‍ഖസീം എന്നിവിടങ്ങളിലും കാലാവസ്ഥ മാറ്റത്തിന് സാധ്യതയുള്ളതായും വെള്ളിയാഴ്ചവരെ ഇത് തുടരാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ ആളുകളും കാലാവസ്ഥ മാറ്റം കരുതിയിരിക്കണമെന്നും വിവിധ മാധ്യമങ്ങളിലൂടെ കാലാവസ്ഥാ കേന്ദ്രത്തില്‍നിന്ന് ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന മുന്നറിയിപ്പുകളും കാലാവസ്ഥ റിപ്പോര്‍ട്ടുകളും ശ്രദ്ധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.