ജിദ്ദ: വ്യാപാര മേഖലയിലെ സ്വദേശിവത്കരണത്തിെൻറ രണ്ടാംഘട്ടത്തിന് സൗദിയിൽ വെള്ളിയാഴ്ച തുടക്കമാവും.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ച്, കണ്ണട, വിൽപന മേഖലയിലാണ് രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നത്. ഇവ വിൽക്കുന്ന കടകളിൽ 70 ശതമാനം സ്വദേശികളായിരിക്കണമെന്നാണ് ചട്ടം. വിൽപന ഉൾപ്പെടെയുള്ള ജോലികളിൽ വിദേശികൾ പാടില്ല. കൗണ്ടറുകളിൽ ജോലി ചെയ്താൽ വൻ പിഴ നൽകേണ്ടിവരും. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികൾ പ്രവർത്തിക്കുന്ന മേഖലയാണിത്. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി നിരവധി കടകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിറ്റഴിക്കൽ വിൽപനയായിരുന്നു.
സ്വദേശികൾക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി 12 വ്യാപാര മേഖലയിലാണ് തൊഴിൽമന്ത്രാലയം സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ 11 മുതൽ ഒാേട്ടാമൊബൈൽ, മോേട്ടാർ ബൈക്ക് ഷോറൂമുകളിലും റെഡിമെയ്ഡ് വസ്ത്രം, ഹോം ആൻഡ് ഒാഫിസ് ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. മൂന്നാം ഘട്ടം 2019 ജനുവരി ഏഴ് മുതലാണ്.
മെഡിക്കൽ ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്സ്, കാർപെറ്റ്, ബേക്കറി മേഖലകളിലാണ് മൂന്നാംഘട്ട സൗദിവത്കരണം.
രണ്ടാംഘട്ട സ്വദേശിവത്കരണത്തിന് മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കടകളിൽ കയറി ബോധവത്കരണവും പരിശോധനയും നടത്തിയിരുന്നു.
ആദ്യഘട്ടം നടപ്പാക്കിയതോടെ ടെക്സ്റ്റൈൽ മേഖലയിൽ ഉൾപ്പെടെ നിരവധി കടകൾ പൂട്ടുകയും വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.