ജിദ്ദ: 88ാമത് ദേശീയദിനാഘോഷത്തിന് ജിദ്ദ നഗരം ഒരുങ്ങി. വിവിധ റോഡുകളും ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങളും ഉയരമേറിയ കെട്ടിടങ്ങളും പാലങ്ങളും റൗണ്ട് എബൗട്ടുകളും ദേശീയ പതാക കെട്ടിയും ഭരണാധികാരികളുടെ ഫ്ലക്സുകൾ സ്ഥാപിച്ചും വർണ ബൾബുകളാലും അലങ്കരിച്ചു കഴിഞ്ഞു. കോർണിഷ്, ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല, കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലായാണ് പ്രധാനമായും ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി, മിസ്ഖ് ഖൈരിയ എന്നിവയാണ് പരിപാടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇത്തവണയും വിപുലവും വൈവിധ്യമാർന്ന പരിപാടികളാണ് ദേശീയദിനത്തിൽ ജിദ്ദയിൽ ഒരുക്കിയിരിക്കുന്നത്. നാടൻ കലാപ്രകടനങ്ങൾ, വെടിക്കെട്ട്, നാടകങ്ങൾ, ഫോേട്ടാ പ്രദർശനങ്ങൾ, കരകൗശല, ഭക്ഷ്യവസ്തു പ്രദർശനങ്ങൾ, ത്രീഡി മാപ്പിങ്, ഗാനമേള, സൗദിയുടെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം എന്നിവ അരങ്ങേറും.
ജിദ്ദ ഹിസ്റ്റോറിക്കൽ മേഖലയിലെ ആഘോഷ പരിപാടികൾ ബുധനാഴ്ച രാത്രി ആരംഭിച്ചു. അമീർ മുഹമ്മദ് ബിൻ സൽമാന് കീഴിലെ മിസ്കുൽ ഖൈരിയ ഫൗണ്ടേഷനാണ് ‘നമ്മുടെ ചരിത്രം കസ്തൂരിയാണ്’ എന്ന തലക്കെട്ടിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. നാല് ദിവസം നീണ്ടു നിൽക്കും. രാജ്യത്തിെൻറ ചരിത്രവും വളർച്ചയും തുറന്നു കാട്ടുന്ന 22 ഒാളം പരിപാടികളാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. പരിപാടികൾ കാണാൻ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് ആദ്യ ദിവസം എത്തിയത്. അവധി ദിവസങ്ങളിലായതിനാൽ ഇന്നും നാളെയും കുടുതലാളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.