സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈൻ
റിയാദ്: സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറയും മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിെൻറയും ഭാഗമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ഫോണിലൂടെ നിർണായക ചർച്ച നടത്തി. സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈനും തമ്മിലാണ് ചൊവ്വാഴ്ച സംഭാഷണം നടന്നത്.
ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള പുതിയ സാധ്യതകളും, മേഖലയിൽ നിലനിൽക്കുന്ന വിവിധ നയതന്ത്ര വിഷയങ്ങളും വിശദമായി വിലയിരുത്തപ്പെട്ടു. കൂടാതെ, പ്രാദേശിക വിഷയങ്ങളിൽ പരസ്പര കൂടിയാലോചനകളും ഏകോപനവും വർദ്ധിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങൾക്കും പൊതുവായ താല്പര്യമുള്ള മറ്റ് സുപ്രധാന വിഷയങ്ങളും സംഭാഷണത്തിൽ വിശകലനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.