ജിദ്ദ: മനുഷ്യർക്ക് മുഴുവനും വളരെ ഉപകാരപ്രദവും സുരക്ഷിതവുമായ ശാസ്ത്ര മേഖലയാ യാണ് ബഹിരാകാശ മേഖലയെ സൗദി അറേബ്യ കാണുന്നതെന്ന് സൗദി സ്പേസ് അതോറിറ്റി ചെയർമ ാൻ അമീർ സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു. സൽമാൻ രാജാവിെൻറ പിന്തുണയോടെ സൗദി അറേബ്യ ബഹി രാകാശ അതോറിറ്റി രൂപവത്കരിച്ചതിൽ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേര ിക്കയിലെ ഹ്യൂസ്റ്റനിൽ സൗദി ബഹിരാകാശ അതോറിറ്റി സ്പോൺസർ ചെയ്ത, 1985ൽ അമീർ സുൽത്ത ാെൻറ പങ്കാളിത്തത്തോടെ സ്ഥാപിച്ച സൊസൈറ്റി ഒാഫ് സ്പേസ് എക്സ്പ്ലോറേഴ്സ് സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര, സാേങ്കതിക, സാമ്പത്തിക മേഖലകളിലെ കൈമാറ്റത്തിൽ വലിയ സംഭാവന നൽകുന്ന സ്പേസ് മേഖലക്ക് വലിയ പ്രാധാന്യമുണ്ട്. ആഗോള ബഹിരാകാശ ലാൻഡ്സ്കേപ്പിൽ പ്രധാന സംഭാവന അർപ്പിക്കാനാകുമെന്നതിനാൽ വളരെ പ്രാധാന്യത്തോടും താൽപര്യത്തോടുമാണ് സൗദി അറേബ്യ ബഹിരാകാശ മേഖലയെ കാണുന്നത്.
മനുഷ്യർക്ക് മുഴുവനും വളരെ ഉപകാരപ്രദവും സുരക്ഷിതവുമായ ശാസ്ത്ര മേഖലയായാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 70കളുടെ അവസാനം മുതൽ ബഹിരാകാശ മേഖലകളിൽ സൗദി അറേബ്യയുടെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. 1985ൽ ആദ്യത്തെ ശാസ്ത്രസംഘത്തോടൊപ്പം ബഹിരാകാശ യാത്രയിൽ രാജ്യം പെങ്കടുത്തു.
ആദ്യ അറബ് മുസ്ലിം ബഹിരാകാശ യാത്രയായിരുന്നു അത്. സൗദി ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സജീവ പങ്കാളിത്തത്തോടു കൂടിയായിരുന്നു. ആ മഹത്തായ ദൗത്യത്തിൽ പെങ്കടുത്ത ശാസ്ത്രസംഘം ബഹിരാകാശ മേഖലകളെ പരിപാലിക്കുന്നതിനും അതിെൻറ പ്രയോജനം നേടുന്നതിനുമായി ഒരു സ്ഥാപനം സ്ഥാപിക്കുന്നതിനായി രാജ്യത്തിന് റിപ്പോർട്ട് സമർപ്പിച്ചു. അതിെൻ അടിസ്ഥാനത്തിലാണ് കിങ് അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രത്യേക പദ്ധതി ആരംഭിച്ചത്. ശേഷം മികച്ച പ്രവർത്തനങ്ങളും പ്രധാന ഗവേഷണങ്ങളും നടക്കുകയുണ്ടായി.
ബഹിരാകാശ, ആശയവിനിമയ മേഖലകളിൽ ധാരാളം സംഭാവന നൽകാൻ ആ പദ്ധതിക്ക് സാധിച്ചു. സൗദികളുടെ പങ്കാളിത്തത്തിൽ നിർമിച്ചതും വികസിപ്പിച്ചതുമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്താൻ സാധിച്ചു. അതിെൻറ തുടർച്ചയെന്നോണമാണ് കഴിഞ്ഞ വർഷം സൗദി ബഹിരാകാശ അതോറിറ്റി സ്ഥാപിക്കാൻ സൽമാൻ രാജാവ് തീരുമാനം പുറപ്പെടുവിച്ചത്. ബഹിരാകാശ മേഖലയിൽ നടപ്പാക്കേണ്ട കാര്യങ്ങളെല്ലാം തയാറാക്കിയിട്ടുണ്ട്. അംഗീകാരത്തിനായി അവ ഗവൺമെൻറിന് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ദിവസം സൗദിയും റഷ്യയും ബഹിരാകാശ രംഗത്ത് കരാർ ഒപ്പുവെച്ച കാര്യം സൗദി ബഹിരാകാശ അതോറിറ്റി ചെയർമാൻ പരാമർശിച്ചു. പല രാജ്യങ്ങളുമായി സൗദിക്ക് സഹകരണ കരാറുകളുണ്ട്. എല്ലാവരുമായി രാജ്യം നല്ല ബന്ധമാണ് പുലർത്തുന്നത്. ബഹിരാകാശ മേഖലയിൽ യു.എസും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്നും അമീർ സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.