റിയാദ്: മധ്യപൗരസ്ത്യമേഖലയിൽ സൈബര്‍ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയായ രാജ്യമാണ് സൗദി അറേബ്യ എന്ന് വിവര സാങ്കേതിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സൗദി തലസ്ഥാനത്തെ കിങ് സഊദ് സര്‍വകലാശാലയില്‍ ‘തീവ്രവാദത്തിനെതിരെ സഖ്യം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് അഭിപ്രായമുയർന്നത്.
2014ല്‍ സൗദി 43 ദശലക്ഷം സൈബര്‍ ആക്രമണമാണ് നേരിട്ടത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് വിവരസാങ്കേതികവിദ്യ ഉപദേഷ്ടാവ് ഡോ. അഹമദ് അദ്ദമ്മാസ് പറഞ്ഞു.
രാജ്യത്ത് ഇൻറര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നതിലുണ്ടായ വര്‍ധനവ് ഇതിന് കാരണമാണ്. ജനസംഖ്യയില്‍ പകുതിയും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്. സൗദി പൗരന്മാര്‍ ദിനേന ശരാശരി അഞ്ച് മണിക്കൂര്‍ ഇൻറര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
എഴുപത് ശതമാനം പേരും സ്മാർട് ഫോണ്‍ സ്വന്തമായുള്ളവരാണ്. 90 ശതമാനം പേരും വിവരങ്ങള്‍ പരതാനും 80 ശതമാനം പേരും ഉല്‍പന്നങ്ങള്‍ കണ്ടെത്താനും ഇൻറര്‍നെറ്റും സ്മാര്‍ട്ഫോണുമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൈബര്‍ ആക്രമണത്തിനുള്ള സാധ്യത വര്‍ധിക്കുന്നത്.
സൈബർ ആക്രമണം ചെറുക്കാനുള്ള മാര്‍ഗം വിവിധ മാനങ്ങളുള്ളതാണെന്നും ഡോ. അഹമദ് അദ്ദമ്മാസ് പറഞ്ഞു.
നിയമം, സാങ്കേതികവിദ്യ, അന്താരാഷ്ട്ര സഹകരണം, ബോധവത്കരണം, പ്രതിരോധം തുടങ്ങിയവ ഇതിെൻറ ഭാഗമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.