സൗദി അറേബ്യയിൽ കോവിഡ് ആശങ്കയൊഴിയുന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ആശങ്കയൊഴിയുന്നു. പ്രതിദിന കണക്കിൽ തെളിയുന്നത് വലിയ ആശ്വാസം. േരാഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഞായറാഴ്ച 1357 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 2533 പേർ രോഗമുക്തരായി. രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 86.1 ശതമാനമായി ഉയർന്നു.

2,78,835 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 2,40,081 പേർ രോഗമുക്തി നേടി. അതെസമയം 30 മരണം കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 2917 ആയി. റിയാദ് 1, ജിദ്ദ 3, മക്ക 5, ഹുഫൂഫ് 1, ത്വാഇഫ് 2, ഖത്വീഫ് 1, ബുറൈദ 3, ഹാഇൽ 1, നജ്റാൻ 1, ജീസാൻ 1, സബ്യ 1, സകാക 1, സാംത 1, അൽമജാരിദ 2, അൽബാഹ 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, അൽറസ് 2, അൽനമാസ് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണം റിപ്പോർട്ട് ചെയ്തത്.

നിലവിൽ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 35,837 ആയി കുറഞ്ഞു. ഇവരിൽ 2,011 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 153 പേർ. റിയാദിൽ 94ഉം ജിദ്ദയിൽ 72ഉം ഹുഫൂഫിൽ 64ഉം ബുറൈദയിൽ 54ഉം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു. പുതുതായി 36,666 കോവിഡ് ടെസ്റ്റുകൾ സൗദിയിൽ നടന്നു. ഇതോടെ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 3,432,354 ആയി.

രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 822 ആയി. ജിദ്ദയിൽ 676ഉം മക്കയിൽ 527ഉം ആളുകൾ ഇതുവരെ മരിച്ചു.

മരണം പ്രദേശം തിരിച്ച കണക്ക്:

റിയാദ് 822, ജിദ്ദ 676, മക്ക 527, മദീന 114, ദമ്മാം 98, ഹുഫൂഫ് 102, ത്വാഇഫ് 98, തബൂക്ക് 46, ബുറൈദ 45, ജീസാൻ 29, അറാർ 24, ഖത്വീഫ് 24, മുബറസ് 23, ഹഫർ അൽബാത്വിൻ 26, ഹാഇൽ 26, വാദി ദവാസിർ 19, അൽഖുവയ്യ 14, ഖോബാർ 13, ബെയ്ഷ് 12, ഖർജ് 13, സബ്യ 13, അൽബാഹ 15, മഹായിൽ 12, സകാക 13, അബഹ 9, ഖമീസ് മുശൈത്ത് 7, ബീഷ 7, ജുബൈൽ 3, അബൂഅരീഷ് 6, അയൂൺ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 6, നജ്റാൻ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 3, സുലയിൽ 3, ശഖ്റ 3, യാംബു 3, അൽറസ് 7, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്ത ബനീ തമീം 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.