കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകാൻ സൗദി ആലോചിക്കുന്നു

ജിദ്ദ: രാജ്യത്ത് കൂടുതൽ കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് സൗദി അറേബ്യ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് പഠനം നടന്നുവരുകയാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി പ്രസിഡൻറ് ഡോ. ഹിഷാം അൽജദ്ഇ അറിയിച്ചു. നിലവിൽ ഫൈസർ ബയോടെക് വാക്സിനു മാത്രമാണ് അതോറിറ്റിയുടെ അംഗീകാരമുള്ളത്.

ഇൗ വാക്സിെൻറ കുത്തിവെപ്പ് കാമ്പയിൻ രാജ്യത്ത് നടന്നുവരുകയാണ്. കൂടുതൽ വാക്സിനുകൾക്ക് ലൈസൻസ് നൽകുന്ന കാര്യം പരിഗണനയിലാണ്. വാക്സിൻ ഉൽപാദിപ്പിക്കുന്ന അഞ്ചു കമ്പനികൾ അതോറിറ്റിയിൽ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്. എല്ലാ അപേക്ഷകളിന്മേലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർണമാകാത്തതുകൊണ്ടാണിതെന്നും ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി പ്രസിഡൻറ് പറഞ്ഞു. ഫയൽ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായാൽ രണ്ടാഴ്ചക്കുള്ളിൽ വാക്സിൻ അംഗീകരിക്കാനുള്ള തീരുമാനം അതോറിറ്റി എടുക്കും. ബന്ധപ്പെട്ട അധികാരികളും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും പാർശ്വഫലങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പൂർണമായും പഠിച്ചശേഷമാണ് വാക്സിന് അംഗീകാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.