റിയാദ്: ‘ഹുറൂബാ’യ തൊഴിലാളികളുടെ ഇന്ത്യൻ എംബസിയിലെത്തിയ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവിട്ടു.
8837 പാസ്പോർട്ടുകളുടെ വിവരമാണ് എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പോൺസറുടെ അടുത്തുനിന്ന് ഒാടിപ്പോകുന്നവരാണ് ‘ഹുറൂബ്’ ഗണത്തിൽ പെടുന്നത്.
തങ്ങളുടെ സ്പോൺസർഷിപ്പിലുള്ള തൊഴിലാളികൾ ജോലി ചെയ്യാതെ മാറിനിൽക്കുകയോ ഒാടിപ്പോവുകയോ ചെയ്തെന്ന് തൊഴിലുടമകൾ ആഭ്യന്തര മന്ത്രാലത്തിന് പരാതി നൽകുേമ്പാഴാണ് ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) വിദേശികളെ ‘ഹുറൂബാ’യതായി പ്രഖ്യാപിക്കുന്നത്. ജവാസാത്ത് രേഖകളിൽ ഇക്കാര്യം രേഖപ്പെടുത്തും. സ്പോൺസർഷിപ്പ് മാറ്റം, ഇഖാമ പുതുക്കൽ, നാട്ടിൽ പോകൽ തുടങ്ങി എല്ലാ ഒൗദ്യോഗിക നടപടികളും ഇതോടെ തടസപ്പെടും.
തൊഴിലുടമ പരാതിയോടൊപ്പം തൊഴിലാളികളുടെ പാസ്പോർട്ടും ജവസാത്തിനെ ഏൽപിക്കണമെന്നാണ് നിബന്ധന. നിശ്ചിത കാലപരിധിക്ക് ശേഷം ഇൗ പാസ്പോർട്ടുകൾ അതാത് രാജ്യങ്ങളുടെ എംബസിക്ക് കൈമാറും. സൗദി വിദേശകാര്യ മന്ത്രാലയം വഴിയാണ് എംബസിയിൽ പാസ്പോർട്ട് എത്തുന്നത്.
ഹുറൂബാക്കിയാൽ രണ്ട് മുതൽ ആറു മാസം വരെ കാലാവധിക്കിടയിലാണ് പാസ്പോർട്ട് ഏൽപിക്കുന്നത്. എംബസി കോൺസുലർ വിഭാഗത്തിലാണ് ഇവ സൂക്ഷിക്കുക. ഉടമസ്ഥർ എത്തിയാൽ പാസ്പോർട്ട് നൽകും. എന്നാൽ ഹുറൂബ് പാസ്പോർട്ടുകളുടെ പട്ടിക ഇതുപോലെ പുറത്തുവിടാറില്ല. 2013ൽ നിതാഖാതിെൻറ ഇളവുകാലത്താണ് ഇതിന് മുമ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. അന്ന് ആയിരക്കണക്കിനാളുകൾക്ക് ഇത് പ്രേയാജനപ്പെട്ടു. ഇക്കുറി ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പാസ്പോർട്ട് നമ്പറുകളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് പരിശോധിച്ച് തങ്ങളുടെ പാസ്പോർട്ടുണ്ടെന്ന് ഉറപ്പുവരുത്തിയാൽ എംബസിയിലെത്തി കോൺസുലർ വിഭാഗത്തെയാണ് ബന്ധപ്പെണ്ടേത്. കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾക്ക് പകരം ഒൗട്ട് പാസ് ലഭിക്കും. സാധുവായ പാസ്പോർട്ടുകളാണെങ്കിൽ അത് യാത്രാരേഖയായി ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.