സൗദിയിൽ ഒരാഴ്ചക്കിടെ 17,463 വിദേശ നിയമ ലംഘകർ അറസ്റ്റിൽ

അൽഖോബാർ: രാജ്യത്തിെൻറ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 17,463 വിദേശികളെ ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തു. ഈ മാസം 16 മുതൽ 22 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത റെയ്ഡിലാണ് നിയമലംഘകരെ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,856 താമസ ലംഘകരും 3,934 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,673 തൊഴിൽ നിയമ ലംഘകരുമാണ് അറസ്റ്റിലായത്.

രാജ്യത്തേക്ക് അതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 773 പേരും അറസ്റ്റിലായി. ഇതിൽ 44 ശതമാനം യമനികളും 45 ശതമാനം എത്യോപ്യക്കാരുമാണ്. 11ശതമാനം മറ്റ് രാജ്യക്കാരാണ്. 54 പേർ രാജ്യത്തുനിന്ന് പുറത്തുകടക്കാന ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്ത 11 പേരെയും അറസ്റ്റ് ചെയ്തു. മൊത്തം 50,699 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 44,091 പുരുഷന്മാരും 6,608 സ്ത്രീകളുമാണ്. ഇതുവരെ 44,651 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിനായി അതത് നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറ്റി. 1,617 പേരെ അവരുടെ യാത്രാ റിസർവേഷൻ നടപടികൾ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. 10,197 പേരെ ഒരാഴ്ചക്കിടെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗത, പാർപ്പിട സൗകര്യമോ ഒരുക്കുകയോ മറ്റ് സഹായങ്ങളോ സേവനങ്ങളോ നൽകുകയോ ചെയ്യുന്നവരുടെ ഗതാഗത മാർഗങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുകയും 15 വർഷം വരെ തടവും പരമാവധി 10 ശലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Saudi Arabia arrests 17,463 illegals in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.