അൽ-ജൗഫ്: സക്കാക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിന് ഗുരുതര പരിക്ക്. തബൂക്ക് ^ സകാക്ക റോഡിൽ തിങ്കളാഴ്ച പുലർച്ചെ 4.30ഒാടെ രണ്ട് കാറുകളും മിനി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി യാസിറിനും ഭാര്യ റഫക്കും ആറുമാസം മാത്രം പ്രായമുള്ള മകൾ ഫാസക്കുമാണ് പരിക്കേറ്റത്.
ഇവരെ ആദ്യം മൈഖോവ ആശുപത്രിയിലും തുടർന്ന് ദൗമ ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സകാക്ക സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാൻഫോർഡ് ഇലക്ട്രോണിക്സ് കമ്പനിയിൽ സെയിൽസ്മാനായ യാസിർ ഒാടിച്ച കാർ നിയന്ത്രണം വിട്ട് തൃശൂർ സ്വദേശിയും ജാദ്കോ കമ്പനി ജീവനക്കാരനുമായ തോമസ് ഓടിച്ച മിനിട്രക്കിലും (ഡൈന) പിന്നാലെ വന്ന സ്വദേശി പൗരെൻറ കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ നിശ്ശേഷം തകർന്നു.
നിസാര പരിക്കുകളോടെ രക്ഷപ്പെട്ട തോമസും സ്വദേശി പൗരനും ചേർന്ന് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാസിറിനെയും കുടുംബത്തെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൈക്കുഞ്ഞടക്കം മൂവർക്കും ശരീരം മുഴുവനും ചതവും ഒടിവുമേറ്റു. മൂന്ന് പേർക്കും ഒന്നിലധികം ശസ്ത്രക്രിയകൾ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ടൊയോട്ട കൊറോള കാറാണ് യാസിറിേൻറത്.
വിവരമറിഞ്ഞ് ദമ്മാമിൽ നിന്നും റഫയുടെ പിതാവടക്കമുള്ള ബന്ധുക്കൾ സക്കാക്കയിലേക്ക് തിരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് യാസിർ ഭാര്യയേയും മകളേയും സന്ദർശക വിസയിൽ കൊണ്ടുവന്നത്.
ഉറങ്ങിപ്പോയതാണ് അപകsകാരണമെന്ന് കരുതുന്നു. സഹായത്തിനായി സക്കാക്കയിലെ മുഴുവൻ മലയാളി സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.