ജിദ്ദ: മക്ക- മദീന എക്സ് പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികളും മകനും മരിച്ചു. രണ്ട് മക്കൾ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ വെള്ളികുളങ്ങര സ്വദേശി കറുപ്പൻ വീട്ടിൽ അഷ്റഫ്(51), ഭാര്യ റസിയ(37) മകൾ ഹഫ്സാന അഷ്റഫ് (17) എന്നിവരാണ് മരിച്ചത്.
ഉംറയും പെരുന്നാൾ നിസ്കാരവും കഴിഞ്ഞ് മക്കയിൽ നിന്ന് മദീനയിലേക്ക് പോകുേമ്പാൾ ഖുലൈസിൽ ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ മറിഞ്ഞാണ് ദുരന്തം. ദമ്മാമിൽ ടാക്സി ഡ്രൈവറാണ് അഷ്റഫ്. ഭാര്യയും മക്കളും സന്ദർശകവിസയിൽ സൗദിയിലെത്തിയതായിരുന്നു. നാല് ദിവസം മുമ്പാണ് ഇവർ മക്കയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.