റിയാദ്: സൗദി തലസ്ഥാന നഗരത്തിെൻറ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാ ഗത സംവിധാനം നടപ്പാകുന്നതിെൻറ ഭാഗമായി റിയാദ് നഗരത്തിലെ പ്രധാനപ്പെട്ട മുഴുവ ൻ റോഡുകളും വികസിപ്പിക്കാനും പരസ്പരം ബന്ധിപ്പിക്കാനും കിരീടാവകാശിയും ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഉത്തരവിട്ടു. മധ്യപൗര സ്ത്യമേഖലയിലെ സുസ്ഥിര ഗതാഗത സൗകര്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാക്കി റിയാദിനെ മാറ്റുക എന്ന ലക്ഷ്യമാണ് റോഡ് വികസന പദ്ധതിയുടേതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നഗരത്തെ ചുറ്റുന്ന റിങ് റോഡുകളും മറ്റ് പ്രധാന റൂട്ടുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ജങ്ഷനുകളുടെ വികസനമാണ് ഇതിൽ പ്രധാനം.
400 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകളുടെ ഒരു ശൃംഖല നഗരത്തിനകത്ത് വികസിപ്പിക്കുകയും റോഡുകൾ സന്ധിക്കുന്ന ഇടങ്ങളിൽ സൗകര്യം വർധിപ്പിക്കുകയും ചെയ്യാനാണ് കിരീടാവകാശിയുടെ ഉത്തരവ്. ലോകത്തെ മഹാനഗരങ്ങളിലൊന്ന് എന്ന നിലയിൽ റിയാദിനെ രാജ്യത്തിെൻറ സമഗ്ര പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ലക്ഷ്യങ്ങളും പരിപാടികളും വിജയത്തിലെത്തിക്കാൻ നിർണായക പങ്കുവഹിക്കാൻ പര്യാപ്തമാക്കും ഗതാഗത വികസന പദ്ധതികളെന്നാണ് കരുതുന്നത്. ആദ്യ റിങ് റോഡിെൻറ ദൈർഘ്യം 80 കിലോമീറ്റർകൂടി കൂട്ടും. രണ്ടാം റിങ് റോഡിെൻറ നിർമാണജോലി തുടരുകയും ചെയ്യും.
കിങ് ഫഹദ് റോഡ് ഹൈവേയിലെ പ്രധാന ജങ്ഷനുകളുടെ വിസ്തൃതി കൂട്ടും. കിങ് ഖാലിദ് റോഡിൽ നിന്നുള്ള ഇമാം സഉൗദ് ബിൻ ഫൈസൽ റോഡിെൻറ വിസ്തൃതി കൂട്ടും. രണ്ടാം ഇൗസ്റ്റേൺ റിങ് റോഡുവരെ എത്തും വിധം 23 കിലോമീറ്റർകൂടി ദൈർഘ്യം വർധിപ്പിക്കുകയും ചെയ്യും. രണ്ടാം സതേൺ റിങ് റോഡുവരെ എത്തും വിധം അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് റോഡിെൻറ നീളം 45 കിലോമീറ്റർ കൂട്ടും.
മക്ക റോഡിൽനിന്ന് ഇൗസ്റ്റേൺ റിങ് റോഡിലേക്കുള്ള അബൂബക്കർ അൽസിദ്ദീഖ് റോഡിെൻറ നീളം 17 കിലോമീറ്റർ വർധിപ്പിച്ച് ദഹ്റാൻ സ്ട്രീറ്റിലൂടെ സതേൺ റിങ് റോഡിലേക്ക് എത്തിക്കും. കിങ് സൽമാൻ റോഡിൽ നിന്ന് അൽഉറൂബ റോഡിലേക്കുള്ള ഉസ്മാൻ ബിൻ അഫാൻ റോഡ് മക്ക റോഡിനെയും സതേൺ റിങ് റോഡിനെയും ബന്ധിപ്പിക്കും വിധം 16 കിലോമീറ്റർ ദീർഘിപ്പിക്കും. ഇത്രയും റോഡുകളുടെ വികസനം നഗരത്തിന് ഒട്ടനവധി പ്രയോജനങ്ങൾ സമ്മാനിക്കും.
നഗരത്തിെൻറ വിഭിന്ന ഭാഗങ്ങളെ തമ്മിൽ ഉയർന്ന ഗതാഗത സൗകര്യങ്ങളോടെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകളുടെ ഭദ്രമായ ഒരു ശൃംഖല രൂപപ്പെടുകയും ഗതാഗതം വളരെ സുഗമവും എളുപ്പവുമാകുകയും ചെയ്യും. ഗതാഗത കുരുക്കുകൾ പൂർണമായും ഒഴിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.